ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും നിലവിലെ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയുമായ അജിത് ജോഗി (74) അന്തരിച്ചു. ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഇദ്ദേഹം . കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ആശുപത്രിയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം തന്റെ പദവി രാജിവെച്ച് കോൺഗ്രസ് അംഗമായി രാജ്യസഭയിലെത്തി. ഇദ്ദേഹത്തിന്റെ ഐ എ എസ് കാലത്തെ പ്രവർത്തനം കണ്ട് രാഹുൽഗാന്ധിയാണ് ഇദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ 2016 ൽ കോൺഗ്രസിൽ നിന്നു രാജിവച്ചു. മകൻ അമിത് ജോഗിയെ സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണു ജോഗി കോൺഗ്രസ് വിട്ടത്. ബിജെപി സ്ഥാനാർഥിയുടെ ജയത്തിനായി കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കാൻ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെ തുടർന്നായിരുന്നു ഇത്.