National

ഭാര്യയുടെ ആണ്‍സുഹൃത്തിന്റെ കഴുത്തറത്ത് ചോര കുടിച്ച യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ഭാര്യയുടെ ആണ്‍സുഹൃത്തിന്റെ കഴുത്തറത്ത് ചോര കുടിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ജൂണ്‍ 19-നാണ് സംഭവം. 32-കാരനായ വിജയ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. വിജയിയുടെ കൂട്ടാളി സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

വിജയിയുടെ ഗ്രാമമായ മാന്ദ്യംപേട്ടില്‍ തന്നെയുള്ള മരേഷ് എന്ന വ്യക്തിയാണ് ആക്രമണത്തിന് ഇരയായത്. വിജയിയുടെ കൂട്ടാളിയായി കരുത്തപ്പെടുന്ന ജോണ്‍ ബാബു എന്നയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മരേഷും ഭാര്യയും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ചിന്താമണി താലൂക്കില്‍ സിദ്ധേപ്പള്ളി ക്രോസില്‍ വച്ച് ജൂണ്‍ 19-നാണ് സംഭവം. ദൃശ്യങ്ങള്‍ വിജയിയുടെ ബന്ധു പകര്‍ത്തുകയും ചെയ്തു. വിജയ് ചെറിയ കത്തി ഉപയോഗിച്ച് ആക്രമിച്ചതിനാല്‍ മരേഷിന് ജീവന്‍ നഷ്ടമായില്ല. മരേഷും വിജയിയുടെ ഭാര്യയും സ്ഥിരമായി ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്, പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആന്ധ്രപ്രദേശ് സ്വദേശികളായ വിജയിയും കുടുംബവും 30 വര്‍ഷം മുന്‍പാണ് ചിന്താമണിയിലെത്തിയത്. കച്ചവടമാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. മരേഷിന് സ്വന്തമായുള്ള വാഹനം വിജയി വാടകയ്ക്ക് ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. ഭാര്യയുമായി സംസാരിക്കുന്നതില്‍ നിരവധി തവണ വിജയ് മരേഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. മരേഷിനെ കള്ളം പറഞ്ഞ് കൂട്ടിക്കൊണ്ടുപോയായിരുന്നു ആക്രമിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ മരേഷിന് ജീവന്‍ നഷ്ടമായില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!