കാസർകോട് : മുസ്ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. 800 ഓളം നിക്ഷേപകരിൽ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഇരുപതിലേറെ കേസുകൾ ഖമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്.
അടച്ചുപൂട്ടിയ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ 78 ലക്ഷം രൂപയുടെ ചെക്ക് നൽകി മടങ്ങി എന്നാണ് കേസ്. ജ്വല്ലറി ചെയർമാനായിരുന്ന എംഎൽഎയ്ക്കും ഡയറക്ടറായിരുന്ന പൂക്കോയ തങ്ങൾക്കും ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു.