മുക്കം: അരീക്കോട് കുനിയിൽ അൽ സെർണോക്കി ട്രാൻസ്‌പോർട് ഉടമ കെ വി ബഷീറിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കാരന്തൂർ പൈക്കലാട്ട് സ്വദേശി സുനിൽ കുമാറിന്റെ മകൻ നിബിൻ രാജ് പിടിയിലായത്.
അന്വേഷണത്തിനിടെ അരീക്കോട് പോലീസാണ് കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രതിയെ പിടികൂടിയത്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമം നടത്തുന്നതിന് ആവശ്യമായി വാഹനം ഒരുക്കി നൽകിയത് പ്രതി നിബിനാണ്. ഇയാളിൽ മറ്റു പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതായി സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഓഗസ്റ്റ് നാലാം തിയ്യതിയാണ് പുലർച്ചെ വീട്ടിൽ കയറി വന്ന് അജ്ഞാത സംഘം അൽ സെർണോക്കി ട്രാൻസ്‌പോർട് ഉടമ കെ വി ബഷീറിനെ അക്രമിക്കുന്നത് .ഗുരുതര പരിക്കുകളോടെ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാവിലെ അഞ്ചുമണിക്ക് വീടിന്റ കോളിങ് ബെല്ല് ശബ്ദം കേട്ട് ബഷീർ എഴുന്നേറ്റ് വാതിൽ തുറന്നു നോക്കയവെയാണ് അക്രമി വെട്ടി പരിക്കേൽപ്പിച്ചത്.
മലപ്പുറം എസ പി യുടെ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ അരീക്കോട് സി ഐയാണ് കേസ് അന്വേഷിക്കുന്നത്