പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ പടക്കം കടിച്ച് ഗർഭിണിയായ ആന ദാരുണമായി ചരിഞ്ഞതിൽ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അമ്പലപ്പാറ തെയ്യംകുണ്ട് സ്വദേശിയായ വിൽസൺ ജോസഫ് (35) ആണ് അറസ്റ്റിലായത് . മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുതിരുന്നു .
ഷൊർണൂർ ഡിവൈഎസ്‌പി എൻ മുരളീധരനും മണ്ണാർക്കാട് ഡിഎഫ്ഒ കെ കെ സുനിൽകുമാറും നേതൃത്വം നൽകുന്ന12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മേയ് 27നാണ് ആന ചെരിഞ്ഞത്.
അമ്പലപ്പാറയിലെ സ്വകാര്യ കൃഷിത്തോട്ടത്തിലെ തൊഴിലാളികളാണ് കസ്റ്റഡിയിലുളളത്. കൈതച്ചക്കയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചു നൽകിയത് ബോധപൂർവ്വമുള്ള ശ്രമത്തത്തിന്റെ ഭാഗമായാണെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലായെന്നു വനം ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം വിശദ വിവരം പുറത്ത് വരും
മേയ് 23- ന് പുഴയിൽ എത്തുന്നതിന് മുമ്പേ കാട്ടാനയ്ക്ക് പരിക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായിൽ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.