കോഴിക്കോട് ജില്ലയിൽ ഇന്ന് 1576 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് 1576 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1471 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10957 ആയി. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഇന്ന് കോഴിക്കോട്
കൂടുതല്‍ പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി.
9,951 സ്രവസാംപിളുകളാണ് പരിശോധനക്ക് അയച്ചത്.
ആകെ 4,13,814 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 4,10,811 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,86,299 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 3,003 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 917 പേര് ഉള്‍പ്പെടെ ജില്ലയില്‍ 30,855 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,06,754 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
3,762 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.166 പേര് ഡിസ്ചാര്‍ജ്ജ് ആയി.
പുതുതായി വന്ന 246 പേരുള്‍പ്പെടെ ആകെ 2,985 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 514 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 2,388 പേര് വീടുകളിലും 83 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 10 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 42,827 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

