ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിർബന്ധനത്തിന്റെ ഭാഗമായാണ് നടത്തുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ.
മെഡിക്കൽ, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ രീതിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രവേശന പരീക്ഷ നീളുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. എന്നാൽ, തീയതി പ്രഖ്യാപിച്ചതിന് ശേഷം അഡ്മിറ്റ് കാർഡ് വിതരണം ചെയ്തു തുടങ്ങി. നിലവിൽ 80 ശതമാനം വിദ്യാർത്ഥികൾ പരീക്ഷ എഴുതുവാൻ എത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

