ന്യൂഡല്‍ഹി: ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് അതികൃതർ കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിറക്കി. കഴിഞ്ഞ ദിവസം പരീക്ഷ റദ്ദാക്കിയതുൾപ്പടെയുള്ള വിജ്ഞാപനം സുപ്രിം കോടതി അംഗീകരിച്ചു. മൂന്നു തരം സ്കീമുകളിലൂടെയാണ് മാർക്ക് നിശ്ചയിക്കുക
1 . എഴുതിയ പരീക്ഷകളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങള്‍ അടിസ്ഥാനത്തിൽ ശരാശരി നിശ്ചയിച്ച് എഴുതാൻ കഴിയാതെ പോയ വിഷയങ്ങൾക്ക് മാർക്ക് നൽകും
2 . മൂന്നു പരീക്ഷകൾ മാത്രമാണ് എഴുതിയതെങ്കിൽ അതിൽ രണ്ടെണ്ണത്തിന്റെ ശരാശരിയെടുത്ത് മറ്റു വിഷയങ്ങൾക്ക് മാർക്ക് നൽകും.
3 . മൂന്നിൽ താഴെ പരീക്ഷ എഴുതിയ കുട്ടികൾക്ക്. എഴുതിയ പരീക്ഷയുടെ ശരാശരിയും ഇന്റെർണലിന്റെയും അടിസ്ഥാനത്തിൽ മാർക്ക് നൽകും
ഭാവിയില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തുമെന്നും. പരീക്ഷ എഴുതാൻ താല്പര്യമുള്ളവർക്ക് പരീക്ഷ എഴുതാമെന്നും അല്ലാത്തവർക്ക് ഇപ്പോഴുള്ള സ്‌കീം അനുസരിച്ച് മുന്നോട്ടുപോകാമെന്നും കോടതിയെ അറിയിച്ചു.