
കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ ഒന്നാം പ്രതി വെറ്റ മുജീബ് പൊലീസ് കസ്റ്റഡിയിൽ. രണ്ടാം പ്രതി ഷഫീഖ് ഒളിവിൽ മൂന്നാം പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് വേണ്ടിയും തിരച്ചിൽ ഊർജിതം. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ ദിവസമാണ് സിപിഐഎം പ്രവർത്തകൻ സിയാദ് കൊല്ലപ്പത്. കൊവിഡ് നീരിക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം നൽകി തിരികെ വരുമ്പോഴായിരുന്നു സിയാദിന് വെട്ടേറ്റത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട പ്രതി വെറ്റ മുജീബിനെ കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ ഇയാൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അതേസമയം, സിയാദിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.
കൊലപാതക കാരണം ഇപ്പോഴും വ്യക്തമല്ല. ഗുണ്ട സംഘത്തിൽ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസ് നിഗമനം.

