തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരുമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
കഴിഞ്ഞ ദിവസം സി ബി എസ് സി പരീക്ഷകൾ മാറ്റി വെക്കുകയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കുന്ന കാര്യത്തെ ഗൗനിക്കാതെയാണ് പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പുച്ഛത്തോടെ സംസാരിച്ചതെന്നും വൈകി വന്ന വിവേകത്തിനു നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും വിദ്യാർത്ഥികളുടെ ആരോഗ്യവും കണക്കിലെടുത്താണ് ഇക്കാര്യം പറഞ്ഞതെന്നും അത് പുച്ഛിച്ചു തള്ളുകയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.