തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി. വിമാന കമ്പനികള്‍ ഈടാക്കുന്നത് പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്കാണ്. നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തിലെ എംപിമാരും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് എയര്‍ ട്രാവല്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.
12000 രൂപ മുതല്‍ 22,000 രൂപ വരെ ടിക്കറ്റ് നിരക്ക് നല്‍കി ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് എത്തിയതാണ് പ്രവാസി മലയാളികള്‍. ഇപ്പോള്‍ തിരികെ പോകാന്‍ ലോണ്‍ എടുക്കേണ്ട അവസ്ഥയിലാണവര്‍. 80,000 മുതല്‍ 1,40,000 രൂപ വരെയാണ് തിരികെയുള്ള യാത്രയ്ക്ക് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഏകദേശം 10 ഇരട്ടിക്ക് മുകളില്‍ തുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരക്ക് ഇതിന്റെ 40% മാത്രം.
പശ്ചിമ ഏഷ്യന്‍ സംഘര്‍ഷങ്ങള്‍ വീതിയും ദുരിതവും വിതച്ച പ്രവാസി ജീവിതങ്ങളോട് വന്‍ കൊള്ളയാണ് വിമാന കമ്പനികള്‍ കാണിക്കുന്നത്. അതിന്റെ പാപഭാരം പേറേണ്ടതാകട്ടെ ട്രാവല്‍ ഏജന്‍സികളും കൊള്ള തടയാന്‍ മുഖ്യമന്ത്രിയും കേരളത്തിലെ എംപിമാരും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് ആവശ്യം . ഇല്ലെങ്കില്‍ ജോലിക്കായി തിരികെ കടല്‍ കടക്കാന്‍ കഴിയാത്ത അവസ്ഥയിലാകും പ്രവാസികള്‍.

