International News

ഫൈസര്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ സൂക്ഷിക്കുന്നത് കടുത്ത വെല്ലുവിളി; കാരണം വിശദീകരിച്ച് എയിംസ് ഡയറക്ടര്‍

 മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിൽ നിന്ന് കൊറോണ വൈറസ് അണുബാധ തടയുന്നതിൽ 90 ശതമാനം ഫലപ്രാപ്തി തങ്ങളുടെ വാക്സിന് സാധിച്ചുവെന്ന് ഫൈസർ ഇങ്ക്, ബയോ ടെക് എസ്ഇ എന്നീ കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഫൈസർ വാക്സിന്‍റെ ആദ്യ ഫലങ്ങൾ തികച്ചും പ്രോത്സാഹജനകമാണെന്ന് ഗുലേറിയ പറഞ്ഞു. "ഫൈസർ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പിന് ആവശ്യമായ മൈനസ് 70 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും കുറഞ്ഞ താപനില ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാണ്"- അദ്ദേഹം പറഞ്ഞു.

ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ കോവിഡ് 19ന് എതിരായ വാക്‌സിന്‍ വികസിപ്പിച്ചു എന്ന വാര്‍ത്ത ലോകം ഏറ്റെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ വാക്‌സിന്‍ ശേഖരിക്കുക എന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കുറഞ്ഞ താപനിലയായ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ മാത്രമെ വാക്‌സിന്‍ ശേഖരിക്കാനാകുവെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.

വാക്‌സിന്‍ ശേഖരിക്കാന്‍ ആവശ്യമായ ശീതീകരണ ശൃംഖല ഇന്ത്യയിലെ ചെറു നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ശീതീകരണ ശൃംഖല നിലനിര്‍ത്താന്‍ വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് ആണെന്നും ഗുലേറിയ പറഞ്ഞു.

മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ നിന്ന് കൊറോണ വൈറസ് അണുബാധ തടയുന്നതില്‍ 90 ശതമാനം ഫലപ്രാപ്തി തങ്ങളുടെ വാക്‌സിന് സാധിച്ചുവെന്ന് ഫൈസര്‍ ഇങ്ക്, ബയോ ടെക് എസ്ഇ എന്നീ കമ്പനികള്‍ പ്രഖ്യാപിച്ചിരുന്നു. ഫൈസര്‍ വാക്‌സിന്റെ ആദ്യ ഫലങ്ങള്‍ തികച്ചും പ്രോത്സാഹജനകമാണെന്ന് ഗുലേറിയ പറഞ്ഞു. ‘ഫൈസര്‍ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് ആവശ്യമായ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് എന്ന ഏറ്റവും കുറഞ്ഞ താപനില ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാണ്’- അദ്ദേഹം പറഞ്ഞു.

‘കുറഞ്ഞ താപനിലയില്‍ വാക്‌സിനുകള്‍ സംഭരിക്കുന്നതും ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും അത്തരം ശീതീകരണ ശൃംഖലകള്‍ നിലനിര്‍ത്തുന്നതും വളരെ ബുദ്ധിമുട്ടാണ്,’ ഗുലേറിയ പറഞ്ഞു. വാക്‌സിനുകള്‍ വികസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പുറത്തുവിട്ട ഡാറ്റ പഠിക്കേണ്ടതുണ്ടെന്നും രോഗപ്രതിരോധ ശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്നു വ്യക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. ‘

ഡല്‍ഹിയില്‍ അടുത്തിടെ രോഗവ്യാപനം കൂടാന്‍ കാരണം സൂപ്പര്‍ സ്‌പ്രെഡ് കൂടുതലായി സംഭവിച്ചതാണെന്ന് ഗുലേറിയ പറഞ്ഞു. ഉത്സവങ്ങളോ തിരക്കേറിയ വിപണനസ്ഥലങ്ങളോ ”സൂപ്പര്‍സ്‌പ്രെഡര്‍ സ്‌പോട്ടുകളായി” പ്രവര്‍ത്തിച്ചിരിക്കാമെന്നും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ശുചിത്വവും ജാഗ്രതയോടെ തുടരുക എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 7,830 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ദേശീയ തലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4.5 ലക്ഷത്തിലധികമാക്കി.

അതിനിടെ കോവിഡ് -19 വാക്സിന്‍ ഫലപ്രദായി വികസിപ്പിച്ചെടുത്ത ഫൈസറുമായി ധാരണയിലെത്താന്‍ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതന്‍ പറഞ്ഞു. ഈ വാക്സിന്‍ ശേഖരിക്കുന്നതിനുള്ള പ്രത്യേക കോള്‍ഡ് ചെയിന്‍ ആവശ്യകതയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തു ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. ആഭ്യന്തരവും വിദേശത്തുമുള്ള 19 വാക്സിന്‍ നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരുകയാണ്. വാക്‌സിന്‍ വിപണിയിലെത്തിയാല്‍ ഉടന്‍ അത് രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!