Kerala News

മന്ത്രി കെ.ടി. ജലീല്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി

കേരളത്തിന്റെ ആവശ്യങ്ങളുമായി ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ ഹജ്ജ് വഖഫ് മന്ത്രി ഡോ.കെ.ടി.ജലീല്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തി. “പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം”, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ന്യൂനപക്ഷക്ഷേമത്തിനുള്ള വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചര്‍ച്ചയുടെ ആധാരം.

മുന്‍കാലത്ത് വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളും മല പ്പുറം ജില്ലയിലെ പൊന്നാനി ടൗണും മാത്രമായിരുന്നു പദ്ധതിയില്‍ ഉണ്ടായിരുന്നത്. ആ പദ്ധതി കേരളത്തിലെ 12 ജില്ലകളിലേക്ക് വ്യാപിച്ചെങ്കിലും ക്ലസ്റ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതനുസരി ച്ച് ബഡ്ജറ്റ് വിഹിതം കൂട്ടിയിട്ടില്ല എന്ന കാര്യം മന്ത്രി ഡോ.കെ.ടി ജലീല്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതനുസരിച്ച് പദ്ധതി വിഹിതം കൂട്ടുവാനും പി.എം.ജെ.വി.കെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ പിന്നോക്ക പ്രദേശങ്ങളെങ്കിലും മറ്റു ജില്ലകളുമായി ക്ലസ്റ്റര്‍ രൂപികരിച്ചു ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചു.

പോസ്റ്റ് മെട്രിക്, പ്രീ-മെട്രിക്, മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷി പ്പ് എന്നിവയ്ക്ക് ധാരാളം വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും കേരളത്തിന് ലഭിക്കുന്ന ഫണ്ടിന്റെ അപര്യാപ്തത മൂലം അര്‍ഹരായ ധാരാളം പേരെ ഒഴിവാക്കേണ്ടതായി വരുന്നു. അതിനാല്‍ സ്‌കോളര്‍ഷിപ്പിന്റെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന തുക വര്‍ദ്ധി പ്പിക്കുന്നതിനും അര്‍ഹരായ കൂടുതല്‍ അപേക്ഷകരെ പരിഗണിക്കുന്നതിനും വേണ്ടുന്ന കൂടുതല്‍ തുക അനുവദിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി, ബി. എസ്.ആര്‍.ബി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പരിശീലനം നല്‍കുന്നതിന് വേണ്ടി ഹോസ്റ്റല്‍ ഉൾപ്പെടെയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടുന്ന സാമ്പ ത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. യൂണിവേഴ്‌സിറ്റികള്‍ക്കു പുറമെ ജില്ലകള്‍ക്കും ഇത്തരം സാമ്പത്തിക സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരള ത്തില്‍ ഇപ്പോള്‍ തന്നെ ന്യൂനപക്ഷക്ഷേമ വകു പ്പിന് കീഴില്‍ 24 കോച്ചിംഗ് സെന്ററുകളും, 27 സബ്‌സെന്‍രറുകളും പ്രവര്‍ ത്തിക്കുന്നതിനുള്ള ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതിന്റെ പ്രവര്‍ ത്തനത്തിന് ആവശ്യമായ തുക കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഫ്രീകോ ച്ചിംഗ് & അലൈഡ് സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാളിതുവരെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വര്‍ഷം തന്നെ അക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് എന്ന സ്ഥാപനം തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരി ച്ചു വരുന്നു. ഇതിനാവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കണം.

കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സെന്‍ട്രല്‍ മൈനോറിറ്റി യൂണിവേഴ്‌സിറ്റി കേരളത്തില്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ദ്ധി ച്ചു വരുന്ന വിവാഹമോചന ത്തിന് തടയിടുന്നതിനുവേണ്ടി ന്യൂനപക്ഷ മേഖലയില്‍ 33 വിവാഹപൂര്‍വ്വ കൗണ്‍സിലിംങ് സെന്ററുകള്‍ ആരംഭിക്കുകയും 4 ദിവസങ്ങളിലായി 6 ബാച്ച് വീതം നട ത്തുന്ന ടി ക്യാമ്പിന് ഓരോന്നിനും 1,68,000/രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തനം സമൂഹവും മാദ്ധ്യമങ്ങളും വളരെ പ്രശംസിച്ചിട്ടുള്ളതാണ്. ഈ കൗണ്‍സിലിംങ് സെന്ററുകള്‍ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും വ്യാപിപ്പിക്കുന്നതിന് പി.എം.ജെ.വി.കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ പ്രത്യേക കേന്ദ്ര സഹായമായോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷി ച്ച് കേരള ത്തില്‍ നിന്നും ഹജ്ജിന് പോകാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിന് ആനുപാതികമായി ക്വോട്ട കേരള ത്തിന് ലഭിക്കണമെന്നും നിലവിലുള്ള ക്വാട്ട വര്‍ദ്ധി പ്പിക്കണമെന്നും കോഴിക്കോടുള്ള ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രം തുടങ്ങുന്നതിനുള്ള കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള ത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

കേരളത്തിന്റെ ആവശ്യങ്ങളുമായി ബഹു. ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ ഹജ്ജ് വഖഫ് മന്ത്രി ഡോ.കെ.ടി. ജലീല്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ശ്രീ. മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തി. “പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം”, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ന്യൂനപക്ഷക്ഷേമത്തിനുള്ള വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചര്‍ച്ചയുടെ ആധാരം.

മുന്‍കാലത്ത് വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളും മല പ്പുറം ജില്ലയിലെ പൊന്നാനി ടൗണും മാത്രമായിരുന്നു പദ്ധതിയില്‍ ഉണ്ടായിരുന്നത്. ആ പദ്ധതി കേരളത്തിലെ 12 ജില്ലകളിലേക്ക് വ്യാപിച്ചെങ്കിലും ക്ലസ്റ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതനുസരി ച്ച് ബഡ്ജറ്റ് വിഹിതം കൂട്ടിയിട്ടില്ല എന്ന കാര്യം മന്ത്രി ഡോ.കെ.ടി ജലീല്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതനുസരിച്ച് പദ്ധതി വിഹിതം കൂട്ടുവാനും പി.എം.ജെ.വി.കെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ പിന്നോക്ക പ്രദേശങ്ങളെങ്കിലും മറ്റു ജില്ലകളുമായി ക്ലസ്റ്റര്‍ രൂപികരിച്ചു ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചു.

പോസ്റ്റ് മെട്രിക്, പ്രീ-മെട്രിക്, മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷി പ്പ് എന്നിവയ്ക്ക് ധാരാളം വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും കേരളത്തിന് ലഭിക്കുന്ന ഫണ്ടിന്റെ അപര്യാപ്തത മൂലം അര്‍ഹരായ ധാരാളം പേരെ ഒഴിവാക്കേണ്ടതായി വരുന്നു. അതിനാല്‍ സ്‌കോളര്‍ഷിപ്പിന്റെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന തുക വര്‍ദ്ധി പ്പിക്കുന്നതിനും അര്‍ഹരായ കൂടുതല്‍ അപേക്ഷകരെ പരിഗണിക്കുന്നതിനും വേണ്ടുന്ന കൂടുതല്‍ തുക അനുവദിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി, ബി. എസ്.ആര്‍.ബി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പരിശീലനം നല്‍കുന്നതിന് വേണ്ടി ഹോസ്റ്റല്‍ ഉൾപ്പെടെയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടുന്ന സാമ്പ ത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. യൂണിവേഴ്‌സിറ്റികള്‍ക്കു പുറമെ ജില്ലകള്‍ക്കും ഇ ത്തരം സാമ്പ ത്തിക സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരള ത്തില്‍ ഇപ്പോള്‍ തന്നെ ന്യൂനപക്ഷക്ഷേമ വകു പ്പിന് കീഴില്‍ 24 കോച്ചിംഗ് സെന്ററുകളും, 27 സബ്‌സെന്‍രറുകളും പ്രവര്‍ ത്തിക്കുന്നതിനുള്ള ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതിന്റെ പ്രവര്‍ ത്തനത്തിന് ആവശ്യമായ തുക കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഫ്രീകോ ച്ചിംഗ് & അലൈഡ് സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാളിതുവരെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വര്‍ഷം തന്നെ അക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് എന്ന സ്ഥാപനം തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരി ച്ചു വരുന്നു. ഇതിനാവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കണം.

കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സെന്‍ട്രല്‍ മൈനോറിറ്റി യൂണിവേഴ്‌സിറ്റി കേരളത്തില്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ദ്ധി ച്ചു വരുന്ന വിവാഹമോചന ത്തിന് തടയിടുന്നതിനുവേണ്ടി ന്യൂനപക്ഷ മേഖലയില്‍ 33 വിവാഹപൂര്‍വ്വ കൗണ്‍സിലിംങ് സെന്ററുകള്‍ ആരംഭിക്കുകയും 4 ദിവസങ്ങളിലായി 6 ബാച്ച് വീതം നട ത്തുന്ന ടി ക്യാമ്പിന് ഓരോന്നിനും 1,68,000/രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തനം സമൂഹവും മാദ്ധ്യമങ്ങളും വളരെ പ്രശംസിച്ചിട്ടുള്ളതാണ്. ഈ കൗണ്‍സിലിംങ് സെന്ററുകള്‍ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും വ്യാപിപ്പിക്കുന്നതിന് പി.എം.ജെ.വി.കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ പ്രത്യേക കേന്ദ്ര സഹായമായോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷി ച്ച് കേരള ത്തില്‍ നിന്നും ഹജ്ജിന് പോകാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിന് ആനുപാതികമായി ക്വോട്ട കേരള ത്തിന് ലഭിക്കണമെന്നും നിലവിലുള്ള ക്വാട്ട വര്‍ദ്ധി പ്പിക്കണമെന്നും കോഴിക്കോടുള്ള ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രം തുടങ്ങുന്നതിനുള്ള കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള ത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!