Kerala News

പുരാവസ്തുക്കൾ കൈവശം വെയ്ക്കാൻ അധികാരമുണ്ടോ മറ്റൊരാള്‍ക്ക് കൈമാറാമോ ? ; വിശദീകരണവുമായി മന്ത്രി

പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൺ മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സുക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താൻ കഴിയുമോ തുടങ്ങിയ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായി പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രംഗത്ത് എത്തിയിരിക്കുകയാണ് . പുരാവസ്തുക്കൾ കൈവശമുളളവർ നിയമപരമായി അത് സൂക്ഷിക്കുന്നതിനുളള അവകാശം രജിസ്‌ടേഷിനിലൂടെയാണ് നേടേണ്ടതാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സുക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താൻ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിൽ ഉയർന്നു വരികയാണ്. പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയമാവലികളും നിലവിലുണ്ട് എന്നതാണ് വസ്തുത.

അന്റിക്വിറ്റീസ് ആന്റ് ആർട്ട് ട്രഷേഴ്‌സ് ആക്ട് 1972 എന്ന കേന്ദ്ര ആക്ടിലാണ് പുരാവസ്തുക്കളുടെ കൈകാര്യം സംബന്ധിച്ച വിഷയങ്ങൾ പ്രതിപാദിക്കുന്നത്. നൂറു വർഷത്തിൽ കൂടുതൽ പഴക്കമുളളതും ചരിത്രപരമോ, കലാപരമോ, പുരാതത്വപരമോ ആയി പ്രാധാന്യമുളളതുമായ വസ്തുക്കളാണ് പുരാവസ്തുക്കൾ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽപ്പെട്ട വസ്തുക്കൾ കൈവശമുളളവർക്ക് അവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും, അത് നിയമപരമായി സൂക്ഷിക്കുന്നതിനുളള അവകാശം സമ്പാദിക്കുന്നതിനുമായി കേന്ദ്രപുരാവസ്തു വകുപ്പിൽ പുരാവസ്തു രജിസ്റ്ററിംഗ് ഓഫീസുകൾ പ്രവത്തിക്കുന്നുണ്ട്.

അത്തരം ഓഫീസുകളിൽ പൊതുജനങ്ങളുടെ കൈവശമുളള പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുളള സംവിധാനമുണ്ട്. രജിസ്റ്ററിംഗ് ഓഫീസ് അനുവദിക്കുന്ന പുരാവസ്തു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇതു സംബന്ധിച്ചുളള ആധികാരിക രേഖയാണ്. കേരളത്തെ സംബന്ധിച്ച്, കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ തൃശ്ശൂർ സർക്കിളിനു കീഴിൽ ഇത്തരം ഒരു ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. പുരാവസ്തുക്കൾ കൈവശമുളളവർ നിയമപരമായി അത് സൂക്ഷിക്കുന്നതിനുളള അവകാശം ഈ രജിസ്‌ടേഷിനിലൂടെയാണ് നേടേണ്ടത്.

പുരാവസ്തുക്കൾ ഇന്ത്യക്കകത്ത് കൈമാറ്റം ചെയ്യുന്നതിനും ഈ ആക്ടിൽ വ്യവസ്ഥയുണ്ട്. അതുപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഒരു വസ്തുവിന്റെ ഉടമസ്ഥതയും കൈമാറ്റം ചെയ്യാൻ കഴിയുന്നതാണ്. രജിസ്റ്റർ ചെയ്തതോ, ചെയ്യാത്തതോ ആയ യാതൊരു പുരാവസ്തുവും വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ഇന്ത്യയിൽ നിന്ന് പുറം രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ അവകാശമില്ല. ഇന്ത്യയിലുളള ഒരു പുരാവസ്തു മറ്റൊരു രാജ്യത്തിനു കൈമാറണമെങ്കിൽ അതിനുളള അവകാശം കേന്ദ്ര സർക്കാരിനുമാത്രമേയുളളു.

യഥാർത്ഥത്തിൽ പുരാവസ്തുക്കൾ അല്ലാത്തതും എന്നാൽ കാഴ്ചയിൽ പുരാവസ്തു എന്നു തോന്നിക്കുന്നതുമായ വസ്തുക്കൾ വില്പന നടത്തുന്നതിനും പുറം രാജ്യങ്ങളിലേയ്ക്കു കൊണ്ടു പോകുന്നതിനും അവ പുരാവസ്തുവല്ല എന്ന സാക്ഷ്യപത്രം (Non Antiqutiy certificate) ആവശ്യമുണ്ട്. മുൻപ് പറഞ്ഞ ആക്ടിൽ ‘പുരാവസ്തുവല്ല’ എന്ന സാക്ഷ്യപത്രം നൽകുന്നതിനുളള വ്യവസ്ഥകളും ഉൾപ്പെടുന്നുണ്ട്. ഈ സാക്ഷ്യപത്രം നൽകുന്നതിനുളള അധികാരവും കേന്ദ്ര പുരാവസ്തു വകുപ്പിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഒരു വിദഗ്ദ്ധ സമിതി പരിശോധിച്ചാണ് ഈ സർട്ടിഫിക്കറ്റ് നൽകിവരുന്നത്. കേരളത്തിൽ കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ തൃശ്ശൂർ സർക്കിൾ ഓഫീസ് ഈ നടപടികൾ നല്ല നിലയിൽ നിർവ്വഹിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്.

ആന്റ്വിക്, നോൺ ആന്റ്വിക് വസ്തുക്കളുടെ കച്ചവടം നടത്തുന്നവർക്ക് ലൈസൻസ് നൽകുന്നതിനുളള വ്യവസ്ഥകളും മേൽപറഞ്ഞ ആക്ടിലുണ്ട്. അതുപ്രകാരം ലൈസൻസ് നേടി നിയമവിധേയമായി ഇത്തരത്തിലുളള കച്ചവടം നടത്തി വരുന്നവരും ധാരാളമുണ്ട്. അതുകൊണ്ട് പുരാവസ്തുക്കൾ സുക്ഷിക്കുന്നതിനുളള അവകാശത്തെ സംബന്ധിച്ച് ജനങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുകയും അത്തരത്തിലുളള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!