ഐ.എന്‍.എല്ലില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പൊട്ടിത്തെറിക്കിടെ പാര്‍ട്ടിയിലെ അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ച് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ലെന്നും അസംതൃപ്തര്‍ക്ക് ലീഗിലേക്ക് വരാമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിലേക്കു വരണോയെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥാനങ്ങൾ ഇല്ലെങ്കിലും സ്വസ്ഥത ഉണ്ടാകുമെന്നും വന്നവർ അത് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഐ.എന്‍.എല്ലിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ കേറി തങ്ങള്‍ ഒന്നും പറയാന്‍ ഇല്ലെന്നായിരുന്നു ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞത്. എന്തെങ്കിലും പറഞ്ഞു പോയാല്‍ അത് ലീഗ് ഉണ്ടാക്കിയതാണെന്ന് പറയുമെന്നും മജീദ് പറഞ്ഞു.ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് ലോക്ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.
ഐ.എന്‍.എല്ലിലെ തര്‍ക്കം മുതലെടുക്കാന്‍ മുസ്ലീം ലീഗ്; അസംതൃപ്തര്‍ക്ക് ലീഗിലേക്ക് വരാമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

