കോഴിക്കോട്: ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാറിൽ അബോധാവസ്ഥയിൽ കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസിന് സമീപം റോഡരികിൽ കണ്ടെത്തിയ ഡോക്ടർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതെ സമയം അസ്വാഭാവിക മരണമെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഗ്രേസ് വില്ലയിൽ ഡോ. രവികുമാറാണ് (47) കഴിഞ്ഞ ദിവസം മരിച്ചത്. അബോധാവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ പെടുകയായിരുന്നു
ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച ഡോക്ടർമാരിൽ ഒരാളായ ഇദ്ദേഹം നിലവിൽ കൊണ്ടോട്ടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ (സി.എച്ച്.സി.) ഡോക്ടറാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. റിപ്പോർട്ട് ലഭ്യമായതിനു ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.