Trending

എന്തു കൊണ്ട് സഞ്ജു സാംസൺ ധോണിയുടെ പിൻകാമിയാവണം

febin raj

ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി കളി അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാവുന്ന അഭാവം ഒട്ടും ചെറുതല്ല. ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങ്ങിലും ധോണിയോളം പ്രതിഭാധനനായ ഒരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി ലഭിക്കുമോ എന്നു പോലും സംശയമാണ്. എങ്കിലും ധോണിക്ക് പകരക്കാരനായി മികച്ച ഒരു വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്നത് അതില്‍ പ്രധാനി മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടെന്നുള്ളതാണ്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിലേക്ക് മികച്ച വിക്കറ്റ് കീപ്പറെ തന്നെ വേണമെന്നിരിക്കെ ആ സ്ഥാനത്തേക്ക് മത്സരിക്കുന്നത് നാലു പേരാണ്. റിഷബ് പന്ത്, സഞ്ജു, ഇഷാന്‍ കിഷാന്‍, വൃദ്ധിമാന്‍ സാഹ. നിലവില്‍ ധോണിക്ക് പിന്‍ഗാമിയായി ഇന്ത്യ അവസരം നല്‍കുന്നത് റിഷബ് പന്തിനാണ്. മൂന്നു ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇന്ത്യ പരിഗണിക്കുന്നതും പന്തിനെയാണ്. എങ്കിലും ഏറെ അവസരങ്ങള്‍ കിട്ടിയിട്ടും പന്തിന് കഴിവ് തെളിയിക്കാനായിട്ടില്ല. നിര്‍ണായകമായ പല ഘട്ടങ്ങളിലും അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുകയും ചെയ്തു.


സഞ്ജുവും ഇഷാന്‍ കിഷാനും നിരവധി തവണ കഴിവ് തെളിയിച്ചു കഴിഞ്ഞു. സഞ്ജുവിന്റെ ബാറ്റിങ്ങിനെ പുകഴ്ത്താത്ത താരങ്ങളില്ല. ഇത്രയും കഴിവ് ഉണ്ടായിട്ടും എന്തുകൊണ്ട് ഇതുവരെ ഇന്ത്യക്കായി കളിച്ചില്ല എന്നത് തന്നെ പലര്‍ക്കും അത്ഭുതമാണ്. ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനയുമായാണ് സഞ്ജുവിന്റെ ബാറ്റിങ്ങിനെ ക്രിക്കറ്റ് വിദ്ഗ്ദര്‍ താരതമ്യം ചെയ്യുന്നത് എന്നത് മാത്രം മതി ഉദാഹരണമായിട്ട്. ഒരേ സമയം ക്ലാസ് ആയും അറ്റാക്ക് ചെയ്തും അനായാസം കളിക്കാന്‍ തനിക്ക് കഴിയുമെന്ന് നിരവധി തവണ തെളിയിക്കുകയും ചെയ്തു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ ബാറ്റ്‌സ്മാനായ സഞ്ജു രണ്ട് സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ സഞ്ജുവിന്റെ പ്രതിഭയെ വളര്‍ത്തിയെടുത്തത് രാഹുല്‍ ദ്രാവിഡാണ്. അന്നുമുതല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി പ്രതീക്ഷിച്ചെങ്കിലും ആകെ കളിക്കാനായത് ഒരു മത്സരം മാത്രം. പിന്നീട് ഒരു അവസരം നല്‍കാതെ തഴയുകയും ചെയ്തു. നിരവധി തവണ റിഷബ് പന്തിനെല്ലാം അവസരം കൊടുക്കുമ്പോളാണിത് എന്നതാണ് ഏറെ ശ്രദ്ദേയം.

ഇതിനിടയിലാണ് സഞ്ജു ഇന്നലെ ഇന്ത്യന്‍ എ ടീമിനുവേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തത്. താന്‍ ഇന്ത്യന്‍ ടീമിലേക്ക് എന്തുകൊണ്ടും അര്‍ഹനാണെന്ന് തെളിയിക്കുന്ന പ്രകടനം ഇന്ത്യന്‍ ടീം സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ സാക്ഷിയാക്കിയായിരുന്നു. ആദ്യ കളിയില്‍ വെറും ഒരു റണ്ണിന് പുറത്തായ സഞ്ജു രണ്ടാം മത്സരത്തില്‍ നിര്‍ണായക ഘട്ടത്തില്‍ ബാറ്റിങ്ങിനിറങ്ങി നേടിയത് 91 റണ്‍സാണ്. അതും വെറും 48 പന്തുകളില്‍ 7 കൂറ്റന്‍ സിക്‌സറുകള്‍ സഹിതം. എങ്കിലും ഇന്ത്യന്‍ ടീമിലേക്കുള്ള വിളി അത്ര എളുപ്പമല്ല. മികച്ച ഇന്നിങ്‌സുകള്‍ കളിച്ച ഇഷാന്‍ കിഷാനും ഒപ്പമുണ്ട്. ഇനി വേണ്ടത് അവസരങ്ങളാണ്. അത് ലഭിച്ചാല്‍ തീര്‍ച്ചയായും ധോണിക്ക് പിന്‍ഗാമിയായി ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു കളിക്കുന്നത് യാഥാര്‍ത്യമാവും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!