തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികൾ നാളെ മുതൽ നാട്ടിലെത്തി തുടങ്ങും. നാലു ഇന്റർ നാഷണൽ വിമാനത്തവാളത്തിലുമായി ഇതിനുവേണ്ട സജീകരങ്ങൾ കേരള സർക്കാർ ഒരുക്കി കഴിഞ്ഞു. നേരത്തെ പ്രവാസികളെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വേണ്ടി മാറ്റാമെന്ന തീരുമാനം സർക്കാർ തിരുത്തി. പകരം വരുന്ന മുഴുവൻ പ്രവാസികളെയും ഒരാഴ്ച്ച സർക്കാർ കൊറന്റൈനിൽ താമസിപ്പിക്കും. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ഇതിൽ രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകും
വിമാനത്തിൽ കയറും മുമ്പ് തെർമൽ സ്‌ക്രീനിങ് നടത്തും. വിമാനത്തിനുള്ളിൽ രോഗലക്ഷണം കാണിച്ചാൽ ഐസൊലേറ്റ് ചെയ്യാൻ ക്രമീകരണം ഉണ്ടാകും. നാട്ടിലെത്തുന്ന സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക് താമസ സൗകര്യവും ഭക്ഷണവും സർക്കാർ നൽകും. കമ്മ്യുണിറ്റി കിച്ചൺ വഴിയാണ് ഭക്ഷണം നൽകുന്നത്. നാളെ സംസ്ഥാനത്ത് നാല് വിമാനങ്ങൾ പറന്നിറങ്ങും. അതോടൊപ്പം മാലിയിൽ നിന്നുമുള്ള പ്രവാസികളെയും വഹിച്ചുള്ള കപ്പൽ മറ്റന്നാൾ കൊച്ചിയിലെത്തും .