Kerala News

ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവം; പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷൻ

ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിത കമ്മിഷൻ. വിഷയത്തിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷൻ അംഗം ഷിജി ശിവജി ആരോപിച്ചു.

ഗർഭിണിയായ ഭാര്യയേയും ഭാര്യാപിതാവിനേയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മർദിച്ച സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയായ മന്നം തോട്ടത്തിപറമ്പ് ജൗഹറി (29)നെതിരെ കേസെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതിയായ ജൗഹർ ഒളിവിൽ പോയി. ഭർത്താവിനെ കൂടാതെ ബന്ധുക്കളായ മൂന്നു പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു.

ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് വാടകക്ക് താമസിക്കുന്ന തെക്കെ മറിയപ്പടിയിൽവെച്ച് മർദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!