കോഴിക്കോട്: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന പ്രവർത്തനം സംസ്ഥാന സർക്കാർ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് നിന്ന് അഞ്ചു ട്രെയിനുകൾ വിവധ പ്രദേശത്തേക്കായി യാത്ര നടത്തും. കഴിഞ്ഞ ദിവസം തുടർന്ന മുഴുവൻ സുരക്ഷയും ഉറപ്പു വരുത്തിയാണ് ഇന്നും യാത്ര അനുവദിക്കുക.
തിരൂരിൽ നിന്നും പാട്നയിലേക്കും ,എറണാകുളത്ത് നിന്നും -ഭുവനേശ്വറിലേക്കും തിരുവന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്ന് ജാർഖണ്ഡലേക്കും ആലുവയിൽ നിന്ന് ബിഹാറിലേക്കുമാണ് ഇന്നത്തെ സർവീസ്.അതിഥി തൊഴിലാളികൾക്ക് യാത്രയിൽ വേണ്ട ഭക്ഷണവും, ഒപ്പം യാത്ര ചെയ്യാനുള്ള ട്രെയിൻ അണുവിമുക്തമാക്കുകയും, ക്യാമ്പുകളിൽ കഴിയുന്നവരെ സ്ഥലത്തെത്തി ബസ്സിൽ കയറ്റി സാമൂഹിക അകലം പാലിച്ചാണ് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുക. തുടർന്ന് എല്ലാ സുരക്ഷയോടും കൂടി ആയിരകണക്കിന് തൊഴിലാളികൾ ഇന്ന് യാത്രയാകും.