വീട്ടുകാരെ ക്വാറന്റൈനിലാക്കിയൊരു പൂവന്‍കോഴി. കൊറോണ കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ വീട്ടുകാരെ പുറത്തേക്ക് വിടാതെ നിര്‍ത്തുകയാണ് ഈ നാടന്‍കോഴി. വീട്ടുകാരാരെങ്കിലും പുറത്തിറങ്ങിയാല്‍ അപ്പോള്‍ കൊത്തുറപ്പാണ്. കുന്ദമംഗലത്തെ മലാ.കുഴിയിൽ എന്‍ സദക്കത്തുള്ളയുടെ മുക്കദ്ദിസ് എന്ന വീട്ടിലാണ് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടുകാരെ പുറത്തിറങ്ങാന്‍ സമ്മതിക്കാത്ത ഈ കോഴിയുള്ളത്. വീട്ടിലെ ഗൃഹനാഥനെ മാത്രമേ കോഴി കൊത്താത്തതായുള്ളു. ബാക്കിയെല്ലാവരെയും ഓടിച്ചിട്ട് കൊത്തും, എന്നാല്‍ വീടിന് പുറത്തേക്ക് കോഴി പോകില്ല.
അടുത്തവീട്ടിലെ കുടുംബാംഗങ്ങളായകുട്ടികള്‍ക്കാണ് കോഴി ഏറെ കൗതുകം. കൊത്ത് ഏറെ പ്രാവശ്യം കിട്ടിയതിനാല്‍ വടിയായി ആണ് ഇവരുടെ നടപ്പ്. എന്നാല്‍ ഇതൊന്നും കോഴിക്ക് കുഴപ്പമില്ല, കോഴി നടക്കുന്നതും കാണാന്‍ കൗതുകമാണ്. തല ഒരു ഭാഗത്തേക്ക് ചരിച്ചുവെച്ച് അടുത്തേക്കും വരും കൗതുകം കൊണ്ട് നോക്കി നില്‍ക്കുമ്പോഴേക്കും പറന്ന് കൊത്തിയിട്ടുണ്ടാവും. വീട്ടിലെ മറ്റ് കോഴികള്‍ക്ക് ഈ കോഴി ഒരു സംരക്ഷണം കൂടിയാണ്. വഴിയോര കച്ചവടക്കാരിൽ നിന്നാണ് കോഴി കുഞ്ഞിനെ വാങ്ങിയതാണ് മകൻ ഡോക്ടർ നസീഫ്.
കരിങ്കോഴി വിഭാഗത്തില്‍പ്പെട്ട കോഴിയാണ് ഇത്. എല്ലും മാംസവും വരെ കറുത്തനിറമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നാടന്‍കോഴി ഇനമാണ് ഇവ. ഇവയുടെ മാംസത്തിനും മുട്ടക്കും ഔഷധഗുണമുള്ളതാണ്. ഏകദേശം രണ്ട് കിലോയോളം വലുപ്പമുള്ള ഈ കോഴി ക്രീം നിറത്തിലുള്ള മുട്ടയാണിടുന്നത്. മനുഷ്യന് ആവശ്യമുള്ള അമിനോ ആസിഡുകളും വിറ്റാമിനുകളും മുട്ടയിലും ഇറച്ചിയിലും അടങ്ങിയിട്ടുണ്ട്. കൂടുതല്‍ പ്രോട്ടീന്‍ കുറഞ്ഞ അളവില്‍ കൊഴുപ്പ് കൊളസ്‌ട്രോള്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. കൂടുതല്‍ മെലാനിന്‍ ഉള്ളതുകൊണ്ടാണ് ഇറച്ചിയിലും എല്ലിലും കറുത്ത നിറം കാണുന്നത്.