നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈകോടതി ഇന്ന് അവസാന കേസായി പരിഗണിക്കും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ കൈവശമുണ്ട്. എന്നാൽ അത് തുറന്ന കോടതിയില്‍ പറയാനാവില്ല. മുദ്ര വെച്ച കവറില്‍ ഇത് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും ഇതിന് തെളിവുകള്‍ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൂഡാലോചനക്കുറ്റവും പ്രേരണ കുറ്റവും ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. ഒരാള്‍ ഒരു മുറിയില്‍ വെച്ച് ഒരാളെ വകവരുത്തണമെന്ന് പ്രസ്താവന നടത്തുന്നു. അങ്ങനെ നടത്തുന്ന ഒരു പ്രസ്താവന എങ്ങനെ ഗൂഡാലോചനയുടെ പരിധിയില്‍ വരുമെന്ന ചില സംശയങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചു. . വക വരുത്തുന്നതിനായി എന്തെങ്കിലും നീക്കങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടായാലല്ലേ അത് ഗൂഡാലോചനയാവൂയെന്നും കോടതി ചോദിച്ചു. ഹര്‍ജി ഇന്ന് മറ്റ് കേസുകള്‍ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
വാക്കാൽ പറഞ്ഞാല്‍ ഗൂഢാലോചന ആകുമോ? ചോദ്യങ്ങളുന്നയിച്ച് കോടതി തെളിവുണ്ടെന്ന് സർക്കാർ

