കാര്‍ഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്നും കര്‍ഷകസംഘടനകൾ അറിയിച്ചു കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഈ മാസം 29നു ശീതകാല സമ്മേളനം ആരംഭിക്കുമ്പോൾ പാർലമെന്റിലേക്കു നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലി പിൻവലിക്കേണ്ടെന്നു സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റിയിൽ ഭൂരിപക്ഷാഭിപ്രായം.
കാർഷിക വിളകൾക്കു താങ്ങുവില ഉറപ്പാക്കാനും വിവാദ നിയമങ്ങൾ പിൻവലിക്കാനും പാർലമെന്റിൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കും വരെ പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്നു കർഷകർ പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാൻ കിസാൻ കോർഡിനേഷൻ കമ്മറ്റി യോഗം സിംഘുവിൽ ചേര്‍ന്നത്. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം നാളെ ചേരും