ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ എതിരെ ദ്വീപിൽ ഇന്ന് പ്രതിഷേധദിനം. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെയും ജനങ്ങൾ നിരാഹാരമിരിക്കുകയാണ്. നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ഒന്നുകൂടി ശക്തമാക്കാനാണ് തീരുമാനം.മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും. അഡ്മിനിട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ 12 മണിക്കൂറാണ് നിരാഹാരം. ദ്വീപിലെ ബിജെപി ഘടകത്തിന്റെയും പിന്തുണ സമരത്തിനുണ്ട്. സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
ദ്വീപിൽ ഇന്ന് പ്രതിഷേധദിനം;ജനകീയ നിരാഹാര സമരം തുടങ്ങി

