ഡൽഹി : രാജ്യത്ത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി കേന്ദ്ര സർക്കാർ ഇന്ന് ഓർഡിനൻസ് പാസ്സാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ മാധ്യമങ്ങളോടായി പറഞ്ഞു. പല ഭാഗങ്ങളിലായി ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അക്രമത്തെ തുടർന്നാണ് നടപടി. തമിഴ് നാട്ടിൽ കഴിഞ്ഞ ഞാറാഴ്ച്ച കോവിഡ് ബാധിച്ച ഡോക്ടറുടെ ശവസംസകാരത്തിനെത്തിയ ആരോഗ്യ പ്രവർത്തകരെ അതി ദാരുണമായി ആക്രമിച്ചിരുന്നു.
ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ ജാമ്യമില്ലാ നിയമ പ്രകാരം കേസെടുക്കാനും ഏഴ് വർഷം തടവ് ശിക്ഷ നൽകാനും ഒരു ലക്ഷം മുതൽ ഏഴ് ലക്ഷം വരെ പിഴ ചുമത്താനുമുള്ള പുതിയ വകുപ്പുകൾ നിലവിൽ വരും. ഒപ്പം വാഹനങ്ങൾ അക്രമിക്കുന്നവർക്കെതിരെ വാഹനത്തിന്റെ രണ്ടിരട്ടി പണം പിഴയായി ചുമത്തുമെന്ന സുപ്രധാന തീരുമാനമാണ് കേന്ദ്ര സർക്കാർ കൈ കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിത്. ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുമെന്നും വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.

