Kerala

റബ്കോയിൽനിന്ന് രൊക്കം പണം നൽകി ഉത്‌പന്നങ്ങൾ വാങ്ങി കരുവന്നൂർ ബാങ്ക്

തൃശ്ശൂർ: റബ്കോയെ സഹായിക്കാനായി കരുവന്നൂർ ബാങ്ക് നൽകിയ 7.57 കോടിക്കു പുറമേ, വ്യാപാര ഇനത്തിൽ ബാങ്കിന് 9.79 കോടിയും തിരികെ നൽകണം. റബ്കോയിൽനിന്ന് ബാങ്ക് വാങ്ങിയ ഉത്‌പന്നങ്ങളിൽ വിറ്റഴിക്കാനാകാത്തവിധം കേടായ വസ്തുക്കളുടെ വിലയാണ് 9.79 കോടി. റബ്കോയുമായുണ്ടാക്കിയ വ്യാപാര ഉടമ്പടിയില്‍ ഇക്കാര്യമുണ്ട്. എന്നാൽ, ബാങ്കിന്റെ വ്യാപാരവീഴ്ചയായി കാണിച്ച് റബ്കോ ഈ തുക നൽകാൻ തയ്യാറായില്ല. കോടികളുടെ തട്ടിപ്പ് നടത്തുന്നതിനിടെ ബാങ്ക് ഈ
തുക തിരിച്ചുപിടിക്കാൻ മെനക്കെട്ടതുമില്ല. തട്ടിപ്പ് പുറത്തുവന്നതോടെ റബ്കോയുമായുള്ള ഇടപാടുകൾ കുറച്ച ബാങ്ക്, വിറ്റഴിക്കാനാകാത്ത ഇനങ്ങളെല്ലാം കത്തിച്ചുകളയുകയും ചെയ്തു.

2008-ൽ മാത്രം കരുവന്നൂർ ബാങ്ക് റബ്കോയിൽനിന്ന് 6.33 കോടിയുടെ ഉത്‌പന്നങ്ങൾ വാങ്ങി. എന്നാൽ, വിറ്റത് 3.3 ലക്ഷത്തിന്റെ ഉത്‌പന്നം മാത്രം. തൃശ്ശൂർ ജില്ലയിലും എറണാകുളം ജില്ലയുടെ ഒരു മേഖലയിലും റബ്കോയുടെ കുത്തക വിൽപ്പനാവകാശം കരുവന്നൂർ ബാങ്കിനായിരുന്നു. ഇൗ കുത്തക നിലനിൽക്കെയാണ് വാങ്ങിയതിന്റെ ഇരുപതിൽ ഒരു ഭാഗം പോലും വിൽക്കാനാകാതെ പോയത്.

കരുവന്നൂർ ബാങ്ക് റബ്കോയിൽനിന്ന് രൊക്കം പണം നൽകിയാണ് ഉത്‌പന്നങ്ങൾ വാങ്ങിയിരുന്നത്. ഇതിന് റബ്കോ അപ്പോൾത്തന്നെ ബാങ്കിലെ ഉദ്യോഗസ്ഥർക്ക് 15 ശതമാനം കമ്മിഷൻ പണമായി നൽകുകയും ചെയ്തിരുന്നു. റബ്കോ ഉത്‌പന്നങ്ങൾ വാങ്ങുന്ന വ്യാപാരികളും നല്ല കമ്മിഷൻ നൽകുമെന്നതിനാൽ ബാങ്കുകാർ ഇവ വ്യാപാരികൾക്ക് യഥേഷ്ടം നൽകി.

പക്ഷേ, വിൽപ്പനയുടെ പണം തിരികെ പിടിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയില്ല. 2011 മാർച്ച് 31-ന് ബാങ്കിന് വ്യാപാരികളിൽനിന്ന് തിരികെ കിട്ടാനുള്ളത് 3.10 കോടിയായിരുന്നു. റബ്കോയുടെ റിബേറ്റ് ഇനത്തിലെ 58.89 ലക്ഷവും കിട്ടിയില്ല.

റബ്കോ ഉത്‌പന്നങ്ങൾ വാങ്ങിയ വ്യാപാരികളിൽനിന്ന് 2012 മാർച്ച് 31-ന് ബാങ്കിന് തിരികെ കിട്ടാനുള്ളത് 1.88 കോടിയായിരുന്നു.

2013 മാർച്ച് 31-ന് ഇത് 97.91 ലക്ഷവും 2014 മാർച്ച് 31-ന് ഇത് 99.60 ലക്ഷവുമാണ്. 2015-ൽ റബ്കോയുടെ ഫർണിച്ചർസ്റ്റോക്കിൽനിന്ന് 30.47 ലക്ഷത്തിന്റെ ഇനങ്ങൾ കാണാതാകുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!