Kerala News

അഖിൽ മാത്യുവിനെതിരെ തെളിവുകളില്ല; കോഴ ആരോപണത്തില്‍ ദൂരൂഹത തുടരുന്നു

മലപ്പുറം സ്വദേശി ഹരിദാസ് കമ്മാളി ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ച കോഴ ആരോപണത്തിൽ ദുരൂഹത തുടരുന്നു.പരാതിയിൽ പറയുന്ന ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് സംഭവത്തിൽ പങ്കുള്ളതായി വ്യക്തമാക്കുന്ന യാതൊരു തെളിവുകളും ഇത് വരെ പുറത്ത് വന്നിട്ടില്ല. പണം കൈമാറിയെന്ന് പരാതിക്കാരൻ പറയുന്ന ഏപ്രിൽ പത്തിന് താൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്നും അന്നേ ദിവസം താന്‍ പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടെക്കുകയായിരുന്നുവെന്നുമുള്ള തെളിവുകൾ അഖിൽ പോലീസിന് കൈമാറിയിരുന്നു. കൂടാതെ പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അഖില്‍ മാത്യു ആ ദിവസം തിരുവനന്തപുരത്ത് ഇല്ലെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.

അതേ സമയം തന്നെ പരാതിക്കാരനായ ഹരിദാസ് പണം കൈമാറിയെന്ന് പറയുന്ന ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് എത്തിയതായുള്ള ടവര്‍ ലൊക്കേഷന്‍ തെളിവുകള്‍ പോലീസിന് കണ്ടെത്താനായിട്ടില്ല.

ഒരു ലക്ഷം രൂപ തിരുവനന്തപുരത്ത് മന്ത്രി ഓഫീസിന്റെ പരിസരത്തുവെച്ച് അഖില്‍ മാത്യുവിനെ ഏല്‍പ്പിച്ചതായാണ് ഹരിദാസന്റെ മൊഴി. പോലീസിന് അത് സംബന്ധിച്ച് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെങ്കിലും ഹരിദാസ് ഈ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഇതിനിടെ ആരോപണത്തില്‍ ഉന്നയിക്കപ്പെട്ട ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് ഇന്ന് പോലീസിന് കൈമാറും. സെക്രട്ടറിയേറ്റ് പരിസരത്തെ ദൃശ്യങ്ങളാകും കൈമാറുക. ഹരിദാസും അഖില്‍ മാത്യുവും ഈ ദിവസം ഇവിടെ ഉണ്ടായിരുന്നോയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

തന്റെ പേരില്‍ ആള്‍മാറട്ടം നടത്തിയെന്ന അഖില്‍ മാത്യു നല്‍കിയ പരാതിയിലാണ് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. വെള്ളിയാഴാച കന്റോണ്‍മെന്റ് പോലീസ് ഹരിദാസന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

ഹരിദാസന്റെ മകന്റെ ഭാര്യക്ക് ആയുഷ് മിഷനില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ ജോലി കിട്ടാന്‍ പത്തനംതിട്ടയിലെ സി.പി.എം. പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട അഖില്‍ സജീവും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഖില്‍ മാത്യുവും ചേര്‍ന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഹരിദാസന്റെ പരാതി.

ഒമ്പതുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ഹരിദാസന്റെ ഫോണ്‍ പോലീസ് സംഘം കൊണ്ടുപോയതായി അറിയുന്നു. കേസുമായിം ബന്ധപ്പെട്ട രേഖകള്‍ ഹരിദാസന്‍ സൂക്ഷിച്ചിരുന്നത് ഇതിലാണ്. മാധ്യമങ്ങള്‍ തന്നോട് ചോദിച്ചുകൊണ്ടിരുന്ന അതേ ചോദ്യങ്ങളാണ് പോലീസും തന്നോട് ചോദിച്ചതെന്നും അതിന് അതേ ഉത്തരങ്ങള്‍ നല്‍കിയതായും ഹരിദാസന്‍ പറഞ്ഞു. കൂടുതലൊന്നും പറഞ്ഞിട്ടില്ല. ഫോണ്‍ സംഭാഷണങ്ങള്‍ ഹരിദാസന്‍ കൈമാറിയതായി മൊഴിയെടുപ്പിന് നേതൃത്വം നല്‍കിയ സബ് ഇന്‍സ്‌പെക്ടര്‍ സി. ഷെഫിന്‍ വ്യക്തമാക്കി.

അഖില്‍ സജീവ് തന്നെ കാണിച്ച അഖില്‍ മാത്യുവിന്റെ ചിത്രവും മൊഴിയെടുക്കാന്‍ വന്ന തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാണിച്ച അഖില്‍ മാത്യുവിന്റെ ചിത്രവും തമ്മില്‍ പൊരുത്തമില്ലെന്ന് പരാതിക്കാരന്‍ ഹരിദാസന്‍ കമ്മാളി മൊഴിയെടുപ്പിന് ശേഷം പറഞ്ഞു. അതേസമയം, പണം നല്‍കിയത് അഖില്‍ മാത്യുവിനു തന്നെയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!