ജനവിധി യുഡിഎഫിന് അനുകൂലം, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎമാരുടെ അഭിപ്രായം കാണിക്കിലെടുത്ത് തീരുമാനിക്കും. വി ഡി സതീശൻ നയിച്ച പുതുയുഗയാത്ര ജനം അംഗീകരിച്ചു. എക്സിറ്റ് പോളുകളിൽ കാണുന്നത് ഭരണവിരുദ്ധ വികാരമാണ്. പോളിംഗ് ഓഫീസർമാരെ നിയോഗിച്ചത് പക്ഷാപാതപരം ആയിട്ടാണ്.
എക്സിറ്റ് പോൾ ഫലങ്ങൾ ഞങ്ങളുടെ വിലയിരുത്തൽ ശരി വയ്ക്കുന്നു. മുഖ്യമന്ത്രി ചർച്ച: മാധ്യമങ്ങൾ അനവസരത്തിൽ നടത്തുന്ന ചർച്ച. കോൺഗ്രസ് ഹൈക്കമാൻ്റ് MLA മാരുടെ അഭിപ്രായം തേടി മുഖ്യമന്ത്രിയെ തീരുമാനിക്കും. കോൺഗ്രസ് ഭൂമിയിലെ വീട് നിർമ്മാണം ഉടൻ ആരംഭിക്കും. സാങ്കേതികമായ കടമ്പകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വയനാടിന് മന്ത്രി ഉണ്ടാകുമോ എന്ന് ചോദ്യത്തിന് പേര് ടി സിദ്ദിഖിനെ നോക്കി ചിരിച്ചായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
അതേസമയം എൽ ഡി എഫ് തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലിൽ യു ഡി എഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ പറഞ്ഞു. ഗോവിന്ദൻ മാഷ് പറഞ്ഞത് അധികാരത്തിൽ വരുമെന്നാണ്. പിണറായിയും അതുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ യു ടി എഫിന് അനുകൂലമാണ്. ആദ്യം മുതൽ പാർട്ടി ഇത് പറയുന്നതാണ്. അത് ഉറപ്പിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന ഫലങ്ങൾ.
മുന്നണിയെ അധികാരത്തിൽ എത്തിക്കാനാണ് ശ്രമിച്ചത്. ജനങ്ങൾ എൽ ഡി എഫ് ഭരണത്തെ താഴെ ഇറക്കാൻ വോട്ട് ചെയ്തുവെന്നും എം എം ഹസ്സൻ പറഞ്ഞു. അതേസമയം കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ഒന്നും നടക്കുന്നില്ലെന്ന് എം എം ഹസ്സൻ പറഞ്ഞു. ചർച്ചകൾ നടക്കുന്നത് മാധ്യമങ്ങളിൽ മാത്രമാണ്. ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ ചർച്ച ചെയ്യും. ഹൈക്കമാൻഡാണ് തീരുമാനമെടുക്കുന്നത്. സതീശനെ ലീഗ് പിന്തുണ സംഭവത്തിൽ അത് ലീഗിനോട് തന്നെ ചോദിക്കണമെന്നും ഹസ്സൻ പറഞ്ഞു.

