ഇന്ത്യയ്ക്ക് നിരാശ;ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ മേരി കോം പുറത്ത്

0
265

ടോക്കിയോ ഒളിംപിക്‌സിൽ ബോക്‌സിംഗില്‍ ഇന്ത്യക്ക് കടുത്ത നിരാശ ക്വാര്‍ട്ടര്‍ കാണാതെ മേരി കോം പുറത്തായി. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയയോട് തോറ്റാണ് മേരി കോം പുറത്തായത്.മേരിയുടെ അവസാനത്തെ ഒളിംപിക്‌സായിരുന്നു ഇത്. 3-2 എന്ന സ്‌കോറിനായിരുന്നു മേരിയുടെ തോല്‍വി. 51 കിലോഗ്രാം ഫ്ളൈവെയ്റ്റിലായിരുന്ന മേരി മത്സരിച്ചത്.

2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ലോറെന മേരി കോമിന് കടുത്ത മത്സരമാണ് നല്‍കിയത്. ആദ്യ റൗണ്ടില്‍ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യന്‍ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുന്‍തൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിര്‍ണയിച്ചു.

38-കാരിയായ ഇന്ത്യന്‍ താരം ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്.

നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്‌ലിന ബോര്‍ഗോഹെയ്‌നും ബോക്‌സിങ് ക്വാര്‍ട്ടറിലെത്തിയിരുന്നു. ഇന്നു രാവിലെ നടന്ന പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here