കേരളത്തിൽ ഫുട്‍ബോൾ ടർഫുകൾ തുറക്കന്നതിനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. നേരത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ എല്ലാ മേഖലകൾക്കും ഇളവുകൾ ലഭിച്ചിരുന്നുവെങ്കിലും ടർഫുകൾ ഇളവുകൾ നൽകിയിരുന്നില്ല ഈ സാഹചര്യം നില നിൽക്കെ കൊച്ചിയിലെ ചില ടർഫുകളിൽ കളി ആരംഭിക്കുകയും, ഇവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ചില ആളുകൾ അറസ്റ്റിനെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് എതിരാണ് ടർഫുകളിലെ ഫുട്‍ബോൾ കളിയെന്നാണ് സർക്കാർ നിലപാട്. ടെന്നീസ്, പോലുള്ള കളികൾക്ക് കേന്ദ്രം നേരത്തെ അനുമതിച്ചിരുന്നുവെന്നും എന്നാൽ ഫുട്‍ബോളിനു അത്തരം അനുമതി ലഭ്യമായിട്ടില്ലായെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിൽ പല ഭാഗത്തും ഫുട്ബോൾ ടർഫിലെ ഫുട്ബോൾ തിരികെയെത്തുന്ന സമയത്താണ് സർക്കാറിന്റെ നിലപാട്. കേന്ദ്ര സർക്കാർ നിലപാടിന് ശേഷം കോടതി വിധി പുറത്തിറങ്ങും