ഒരു നാടിനെയൊന്നാകെ ദു;ഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം നേപ്പാളില്‍വെച്ച് വിഷവാതകം ശ്വസിച്ച് മരിച്ച യുവ എഞ്ചിനീയറുടെയും കുടുംബത്തിന്റെയും മരണം. രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷമിയും ഇളയമകന്‍ വൈഷ്ണവുമായിരുന്നു മരിച്ചത്.
മൊകവൂരില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ ഫെബ്രുവരിയില്‍ താമസിക്കാനിരിക്കെയാണ് മരണം ഇവരെ കൊണ്ടുപോകുന്നത്. കാരന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയായ ഇന്ദുലക്ഷ്മിയുടെ വീടിന് തൊട്ടടുത്താണ് വീട് നിര്‍മിച്ചിരുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ടി.സി.എസ്. കമ്പനിയില്‍ ജോലിചെയ്തിരുന്ന വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കില്‍നിന്ന് ഡിപ്ലോമ നേടിയശേഷം തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് ബിടെക്കും എം.ടെക്കും നേടി.രഞ്ജിത്ത് പുതുതായിഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനും പദ്ധതിയിട്ടിരുന്നു. സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങി കോഴിക്കോട് സ്ഥിരതാമസമാക്കാന്‍ ആയിരുന്നു രഞ്ജിത്തിന്റെ ആഗ്രഹം.
ദുരന്തത്തില്‍ രക്ഷപ്പെട്ട രഞ്ജിത്തിന്റെ മകന്‍ ഇനി തനിച്ചാണെന്നതും നാടിനെ ഏറെ ദുഖത്തിലാഴ്ത്തുന്നു.
അപകടം നടക്കുമ്പോള്‍ മറ്റൊരു മുറിയില്‍ താമസിച്ചതിനാല്‍ മാധവ് മാത്രം രക്ഷപ്പെടുകയായിരുന്നു. ഡല്‍ഹിയിലേക്ക് പോവുകയാണെ്് പറഞ്ഞായിരുന്നു മാധവ് സ്‌കൂളിലെല്ലാം പറഞ്ഞിരുന്നത്. അച്ഛനും അമ്മയും അനുജനും നഷ്ടപ്പെട്ട കുട്ടിയുടെ വിശ്വസിക്കാനാവാത്ത അവസ്ഥയില്‍ ഏറെ ദുഖിതരാണ് കൂട്ടുകാരും പ്രദേശവാസികളും.
അപകടത്തില്‍ മരിച്ച കുടുംബാംഗങ്ങളെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.