പൊയ്യലിൽ: കുന്ദമംഗലം പൊയ്യയില്‍ വീട്ടമ്മയുടെ ഫാമില്‍ നിന്നും മുപ്പതോളം താറാവുകള്‍ മോഷണം പോയിരുന്നു. ഈ കേസിലെ പ്രതികളായ മൻസിജ് പനിച്ചിയിൽ (32), കൃഷാന്ത് പുതിയോട്ടിൽ (30), അബീഷ് കുട്ടു ഇരട്ട മാക്കിൽ (25), ഷിനിൽ കുറിയേലത്ത്(26) ബിതിൻ പാക്കത്ത് (23) തൊണ്ടി സഹിതംപിടികൂടി .മോഷണത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് സംശയമുണ്ടായിരുന്നു. നേരത്തെയും ഇത്തരത്തില്‍ താറാവുകള്‍ മോഷണം പോയിരുന്നു. അന്ന് ഒരു സ്വകാര്യ കമ്പനിയായ അഗ്രികോ ആണ് ഫാം നടത്തിയിരുന്നത്. പിന്നീട് പ്രളയ സമയത്തും ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. വിഷയത്തില്‍ കുന്ദമംഗലം പോലീസ് കേസെടുത്തു വിശദമായ അന്വേഷണം നടത്തിയാണ് പ്രതികളെ പിടിച്ചത്.പ്രതികളും വീട്ടിൽ നിന്നാണ് തൊണ്ടിമുതൽ കണ്ടെടുത്തത്.അതേ പോലെ കത്തിലും കണ്ടത്തിച്ചണ്ടെന്നാണ് വിവരം. പ്രതികളെ പുഴ ഭാഗത്തും കളവ് നടന്ന സ്ഥലത്തും തെളിവെടുത്തു. എന്നാല്‍ വിഷയത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പല രാഷ്ട്രീയ ഇടപെടലും നടന്നിരുന്നതായ് സൂചനയുണ്ട്. എന്നാല്‍ കുന്ദമംഗലം പോലീസിന്റെ ക്രിയാത്മക ഇടപെടലിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നേരത്തെ നടന്ന മോഷണങ്ങളിലും ഇവര്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്. കുന്ദമംഗലം എസ്് ഐശ്രീജിത്തും സംഘവുമാണ്് കേസ് അന്വേഷിച്ചത്.