എ ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. എഐക്യാമറ ഇടപാടില്‍മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രിയാണ്. എല്ലാ അഴിമതി പണവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാലക്കാട് ബി ജെ പി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ പ്രതിച്ഛായ തകർത്തുവെന്നായിരുന്നു വിമർശനം. തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.അതേസമയം മോദി സർക്കാർ സർക്കാർ രാജ്യത്തിന്‍റെ യശസ് ഹിമാലയത്തോളം ഉയർത്തിയതായി സുരേന്ദ്രൻ പ്രശംസിച്ചു. ശബരി റെയിൽ പാതക്കായി മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടു.

