മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി. ലോക്ഡൗണില്‍ ഇളവുകളില്ല, ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിട്ടുണ്ട്. രാജ്യത്തിന് വേണ്ടിയാണ് ജനങ്ങളുടെ ത്യാഗമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമ ദൗത്യം. കോവിഡ് ഫലപ്രധമായി നേരിടുന്നതില്‍ രാജ്യം വിജയിച്ചു. ജനങ്ങളുടെ ത്യാഗത്തെ അഭിനന്ദിക്കാതെ വയ്യ, കൃത്യസമയത്ത് ലോക്ഡൗണ്‍ തീരുമാനമെടുക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മൾ സ്വീകരിച്ച മാർഗം നമ്മൾക്കേറ്റവും യോജിച്ചതാണ്. ലോക്ക് ഡൗണിന്‍റെ ഗുണം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. ഇത് വളരെ വിലപ്പെട്ടതാണ്, ഇതിന് വലിയ വില നൽകേണ്ടതായിട്ടുണ്ട് എന്നാൽ ഭാരതീയരുടെ ജീവനാണ് അതിനേക്കാൾ വില. ഈ കാലഘട്ടത്തിലും ഇത് വരെ പാലിച്ചത് പോലെ തന്നെ നിയമം പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിങ്ങളെയെല്ലാവരെയും ആദരപൂര്‍വ്വം നമിക്കുന്നു.രാജ്യത്തിന്റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആക്ഷോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങള്‍ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവഭങ്ങള്‍ ആര്‍ഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങൾ ഈ മാസം 20 വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. സ്ഥിതിഗതികളിൽ മാറ്റം ഉണ്ടായാൽ ആ ഇളവുകൾ പിൻവലിക്കും. ഇളവുകൾ നിബന്ധനകൾക്ക് വിധേയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

