കുന്ദമംഗലത്ത് പൂര്‍ത്തീകരിച്ചു വരുന്ന മാതൃകാ പോലീസ് സ്റ്റേഷന്‍റെ പ്രവൃത്തിയുടെ പുരോഗതി എം.എല്‍.എയുടേയും പോലീസ് കമ്മീഷ്ണര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടേയും സാനിദ്ധ്യത്തില്‍ വിലയിരുത്തി.
1.3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്‍റേയും അനുബന്ധ
കാര്യങ്ങളുടേയും ആവശ്യത്തിന് വേണ്ടി 1.05 കോടി രൂപയും കുന്ദമംഗലം ടൗണില്‍ പോലീസ് നിയന്ത്രണത്തില്‍ സര്‍വയലന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയും പുതുതായി
അനുവദിച്ചിട്ടുണ്ട്.
കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് 6500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് മോഡല്‍ പോലീസ് സ്റ്റേഷന്‍ പ്രവൃത്തി നടന്നു വരുന്നത്. കെട്ടിട നിര്‍മ്മാണത്തിന്‍റേയും
അനുബന്ധ സൗകര്യങ്ങളുടേയും കരാര്‍ എടുത്തത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. എന്‍.ഐ.ടിയിലെ ആര്‍കിടെക്ചറല്‍ വിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മ്മിക്കുന്ന കെട്ടിടം എല്ലാവിധ ആധുനിക
സൗകര്യങ്ങളോടെയുമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
കോടതി കെട്ടിടത്തിന്‍റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നിലവിലുള്ള കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ടതിനാൽ ആഗസ്ത് 15ന് ഉദ്ഘാടനം നിർവഹിക്കാൻ സാധിക്കുന്ന രീതിയിൽ പുതിയ പോലീസ് സ്റ്റേഷന്‍ നിർമ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കമ്മീഷ്ണര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പി.ടി.എ റഹീം എം.എൽ.എ, പോലീസ് കമ്മീഷണർ എ.വി. ജോർജ് ഐ.പി.എസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ലേഖ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീജയൻ, അസിസ്റ്റൻറ് എഞ്ചിനീയർ എ. ശശി, യു.എൽ.സി.സി ഡെപ്യൂട്ടി മാനേജർ കെ. ജയേഷ്, കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ ജയൻ ഡൊമിനിക്, സബ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്, പോലീസ് ഓഫീസേർസ് അസോസിയേഷൻ ഭാരവാഹികളായ കെ. രജീഷ്, ജി.എസ്. ശ്രീജേഷ്, പി.കെ. രതീഷ് സംബന്ധിച്ചു.