ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസർ എം.ജിഷമോൾക്ക് സസ്പെൻഷൻ. കഴിഞ്ഞ ദിവസമാണ് എടത്വ കൃഷി ഓഫിസറായ ജിഷമോളെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നു കിട്ടിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.
കള്ളനോട്ടിന്റെ ഉറവിടം ഇവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ ഇവ കള്ളനോട്ടാണെന്ന് അയാൾക്ക് അറിയില്ലായിരുന്നെന്നു പൊലീസ് പറഞ്ഞു.
അതേസമയം ജിഷമോളെ കള്ളനോട്ടു നൽകി മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോൾ. ഇവർ ഫാഷൻ, മോഡലിങ് രംഗങ്ങളിൽ സജീവമാണ്

