Kerala News

കസ്റ്റംസിന് മുന്നിലെത്തി കെ അയ്യപ്പന്‍; എത്തിയത് നിയമസഭയുടെ ഔദ്യോഗിക വാഹനത്തില്‍

മൂന്നു ദിവസം നീണ്ട വാഗ്വാദങ്ങള്‍ക്കു പിന്നാലെ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ കസ്റ്റംസിന് മുന്നിലെത്തി. നിയമസഭയുടെ ഔദ്യോഗിക വാഹനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് അയ്യപ്പന്‍ കൊച്ചിയിലെത്തിയത്. സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ വിശ്രമിച്ച ശേഷം രാവിലെ ഒന്‍പതരയോടെ ഓട്ടോറിക്ഷയില്‍ കസ്റ്റംസ് ഓഫിസിലെത്തി. ഓടിക്കൂടിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അയ്യപ്പന്‍ കസ്റ്റംസ് ഓഫീസില്‍ എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നില്ല.

ഈ മാസം അഞ്ചിനാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ആദ്യം വിളിച്ചത്. എന്നാല്‍ ഫോണിലാണ് വിളിച്ചതെന്ന കാരണം പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞുമാറി. ഇതേത്തുടര്‍ന്ന് അന്നു വൈകിട്ട് തന്നെ ഇമെയില്‍ വഴി കസ്റ്റംസ് നോട്ടീസ് അയച്ചു. എന്നാല്‍ നിയമസഭ ചേരുന്നതിനാല്‍ ജോലിതിരക്കുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. കൂടാതെ സ്പീക്കറുടെ ഓഫിസിലെ ഉദ്യോഗസ്ഥനും നിയമസഭയുടെ പരിരക്ഷയുണ്ടെന്നും കസ്റ്റംസിനെ അറിയിച്ചു. സ്പീക്കറുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയൂ എന്ന നിയമപ്രശ്‌നവും ഉന്നയിച്ച് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തും നല്‍കി.

എന്നാല്‍ നിയമസഭാ സെക്രട്ടറിയുടെ കത്തിനോട് രൂക്ഷമായ ഭാഷയിലാണ് കസ്റ്റംസ് പ്രതികരിച്ചത്. നിയമസഭാ ചട്ടം165, കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നതായിരുന്നു കസ്റ്റംസ് നല്‍കിയ മറുപടി നല്‍കി.നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് നോട്ടീസ് നല്കിയത്. ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ഇത് ആവശ്യമുള്ളൂ. പൊതു താല്പര്യപ്രകാരം ആയിരുന്നു ഇ മെയിലില്‍ മുഖേന അയ്യപ്പനു നോട്ടീസ് നല്‍കിയത്. ഉത്തരവാദപ്പെട്ട ഓഫീസില്‍ നിന്നും ഇത്തരം ഒരു കത്ത് പ്രതീക്ഷിച്ചില്ലെന്നും സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സംരക്ഷിക്കുന്നതിനാണ് മറുപടിക്കത്തെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.

കസ്റ്റംസിന്റെ കത്ത് കിട്ടിയതിനു പിന്നാലെയാണ് അയ്യപ്പന്‍ ഹാജരാകാന്‍ തീരുമാനിച്ചത്. ഇനിയും പ്രശ്‌നം വലിച്ചു നീട്ടിയാല്‍ ഗുണകരമാകില്ലെന്ന് നിയമോപദേശവും ലഭിച്ചു. ഇതിനിടെ എഫ് ബിയില്‍ പ്രത്യക്ഷപ്പെട്ട കസ്റ്റംസ് കമ്മീഷണറുടെ പോസ്റ്റും വിവാദമായി.

‘സല്‍ക്കാരത്തിന് ക്ഷണിച്ചിട്ടും എത്താത്ത അഥിതികള്‍ നാശത്തിന്റെ വഴിയിലേക്കെന്ന് ‘ ആയിരുന്നു കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന്റെ എഫ് ബി പോസ്റ്റ്. എന്തായിരിക്കും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഉദ്ദേശിച്ചിരിക്കുക? കൊച്ചിയിലെ വിവിധ അന്വേഷണ സംഘങ്ങള്‍ക്കിടയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും സുമിത്കുമാറിന്റെ പോസ്റ്റ് ചര്‍ച്ചാവിഷയമായി. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ രണ്ടാം തവണയും ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്മീഷണറുടെ എഫ്.ബി. പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!