സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് എം ജി സർവകലാശാല ഗവേഷക വിദ്യാർത്ഥിനി. സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെയാണ് വിദ്യാർത്ഥിനി ആരോപണമുന്നയിച്ചിരിക്കുന്നത്.
എസ് സി-എസ് ടി കേസ് അട്ടിമറിച്ചത് സി പി ഐ എം ഇടപെട്ടാണെന്ന് ഗവേഷക ആരോപിക്കുന്നു. ആരോപണവിധേയനെ നാളിതുവരെ സംരക്ഷിച്ചത് സിപിഐഎമ്മാണെന്നും ആരോപണത്തിൽ പറയുന്നു.
അതേസമയം സമരത്തിലിരിക്കുന്ന ഗവേഷക വിദ്യാർത്ഥിനി ദീപയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ എം ജി സർവകലാശാല നിയോഗിച്ചു . ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും നിയോഗിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി എത്രയും പെട്ടന്ന് എംജി സര്‍വകലാശാല തീര്‍പ്പാക്കണമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍ദേശിച്ചതിനെ തുടർന്നാണ് നീക്കം.
ഇതിനിടെ .സംസ്ഥാന സർക്കാർ നിർദേശം പരിഗണിച്ച് എം ജി സർവകലാശാല നാനോ സയൻസസ് സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. നന്ദകുമാർ വിദേശത്തായതിനാലാണ് ചുമതല മാറ്റിയതെന്നാണ് സർവകലാശാല വിശദീകരണം. സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.