National News

കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജ പരാതി; പിൻവലിക്കാൻ പണം ആവശ്യപ്പെട്ടു; യുവതി അറസ്റ്റിൽ

ഹരിയാനയിലെ രണ്ട് യുവാക്കൾക്കെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ ശേഷം പിൻവലിക്കാൻ പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. സംഭവത്തിൽ നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ കമ്പനിയിൽ വെബ് ഡിസൈനറായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്.

മാർച്ച് 17 നാണ് ഫേസ്ബുക്ക് സുഹൃത്തായ യുവാവിനും സുഹൃത്തിനുമെതിരെ സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ യുവതി ബലാത്സംഗ പരാതി നൽകിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് തന്നെ വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പരാതിയുടെ പേരിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കേസ് ഒഴിവാക്കാമെന്നും പരാതി പിന്‍വലിക്കാനായി രണ്ടു ലക്ഷം രൂപ തരണമെന്നും യുവതി യുവാക്കളോട് ആവശ്യപ്പെട്ടത്.
പോലീസ് കേസ് ആക്കിയതോടെ ഭയന്ന് പോയ യുവാക്കളിൽ ഒരാളുടെ സഹോദരൻ രണ്ട് ലക്ഷം രൂപ യുവതിക്ക് നൽകി എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാക്കൾ പോലീസിനെ സമീപിച്ചു തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതിനിടെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ യുവതി ദില്ലിയിലെ അമൻ വിഹാർ പോലിസ് സ്റ്റേഷനിൽ നൽകിയ പീഡന പരാതിയും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!