കൊച്ചി ; നിയമം ലംഘിച്ച് വാഹനമോടിക്കാനാണ് തീരുമാനമെങ്കിൽ കനത്ത പിഴ ചുമത്തനാണ് സർക്കാർ തീരുമാനം. മുൻപ് ഉള്ളതിനാൽ പതിമടങ്ങാണ് നിലവിൽ പിഴ ചുമത്തപ്പെടുക. കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരുന്നതോടെ പരിശോധന ശക്തമാക്കും.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും,വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദാക്കും.
പുതുക്കിയ നിയമപ്രകാരമുള്ള പിഴ
ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ
മദ്യപിച്ചുള്ള ഡ്രൈവിംഗ് ; 2000– 10,000 , ഹെൽമറ്റ്/ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്: 1000 , ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ ; 5000 , മത്സരയോട്ടം ;5000 , വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം: 10,000 , ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ: 2000 , അപകടകരമായ ഡ്രൈവിംഗ്: 1000– 5000 , വാഹനത്തിന് പെർമിറ്റ് ഇല്ലെങ്കിൽ: 5000– 10,000 , ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ: 25,000– 1 ലക്ഷം

