ചൂലൂർ: എംവിആർ ഹോസ്പിറ്റലിൽ കരാർ ജീവനക്കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാർക്കെതിരെ യുവതിയുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി കുന്ദമംഗലം പോലീസിൽപരാതി നൽകിയത്.ചൂലൂർ എം.വി.ആർ കാൻസർ സെൻററിലെ ക്ലീനിംഗ് കമ്പനിയിലെ ജീവനക്കാരിയെയാണ് അതെ സെക്യൂരിറ്റി വിഭാഗത്തിലെ മാനേജർ അയ്യപ്പൻ തിരുവനന്തപുരം{ 50} വയസ്സ് സൂപ്പർവൈസർ വിജീഷ് മലയമ്മ{40} എന്നിവർ ചേർന്നു പീഡനം നടത്തിയതായി യുവതി. ഇവർക്കെതിരെ കുന്നമംഗലം പോലീസ് ലൈംഗിക പീഡനത്തിനു് കേസെടുത്തു വിജീഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി റിമാന്റ് ചെയ്തു.
അയ്യപ്പന് വേണ്ടി തിരച്ചിൽ ഊർജിതമാക്കി സെക്യൂരിറ്റി ജീവനക്കാരിയായവനിത ഉൾപ്പെടെയുള്ളവർ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ കുടുംബത്തിൽ നടന്ന ഒരു മരണവുമായി ബദ്ധപ്പെട്ട് വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് ആണ് പീഡനശ്രമം ഉണ്ടായതെന്പരാതിയിൽ പറയുന്നു യുവതിയെ മറ്റൊരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നുണ്ട് .376 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത് എം വി ആർ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് മൂവരും. ക്ലീനിങ് വിഭാഗത്തെയും തൊഴിലാളിയാണ് പരാതി നൽകിയവനിത .സെക്യൂരിറ്റി വിഭാഗത്തിലെ മാനേജറാണ് അയ്യപ്പൻ സൂപ്പർവൈസറായി വിജീഷും ജോലിചെയ്യുന്നുണ്ട്. ഇവരാരും എം.വി.ആർ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ള വരല്ല കമ്പനികളുമായികരാറടിസ്ഥാനത്തിൽ നിയമിച്ചവരാണ്. കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പകപോക്കലിന്റെ ഭാഗമായി കമ്പനി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
പരാതിയുമായി മറ്റു ഉയർന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരെ സ്ത്രീ സമീപിച്ചിരുന്നു.എന്നാൽ പലപ്പോഴും ഇത്തരം കേസുകളിൽ പലരും പരാതി പറയാതെ ഒഴിഞ്ഞുമാറുകയാണ് പതിവ് പരാതി പറഞ്ഞ സ്ത്രീയുടെ നേരെ ഇവരുടെ പലരീതിയിലുള്ള ഉള്ള ഭീഷണിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു അയ്യപ്പന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു