Kerala News

കൃത്രിമ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിക്കുന്നു, ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലില്‍; വീടിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ബന്ധുക്കള്‍

ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്ന് ബന്ധുക്കള്‍, കുത്തിയിരുന്ന് പ്രതിഷേധം

ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശ്രമമെന്ന് കുടുംബം. ബാലാവകാശ കമ്മീഷന്‍ സ്ഥലത്തെത്തി. അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് സി ആര്‍ പി എഫ്. സഥലത്ത് നാടകീയ രംഗങ്ങള്‍ തുടരുകയാണ്.

ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടില്‍നിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നല്‍കണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല.

അകത്തുള്ളവരെ ഇപ്പോള്‍ കാണാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. പ്രവേശിപ്പിക്കുംവരെ കുത്തിയിരിപ്പ് തുടരുമെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടിയും വീട്ടിലുണ്ട്. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയണം. വീട്ടുതടങ്കലിലാക്കിയ പോലെയാണ്. ഫോണില്‍ പോലും ബന്ധപ്പെടാനാകുന്നില്ല. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാന്‍ അനുവദിക്കണം. മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നുവെച്ചതായിരിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. ഇഡിയുടെ ഇത്തരം നടപടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഇക്കാര്യം ബന്ധുക്കളെയും അറിയിച്ചു.

ഇത് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൂജപ്പുര പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കര്‍ണാടക പൊലീസും, സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. ഇവിടുത്തെ പരിശോധന 23 മണിക്കൂര്‍ പിന്നിട്ടു. രാത്രിയോടെ റെയ്ഡ് അവസാനിച്ചെങ്കിലും കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തി മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്ത മുഹമ്മദ് അനൂപിന്റേതെന്ന് പറയപ്പെടുന്ന ക്രെഡിറ്റ് കാര്‍ഡ്, ഉദ്യോഗസ്ഥര്‍ കൊണ്ടുവെച്ചതാണെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!