സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസിനടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ല . നേരത്തെ ഇയാൾക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഹാജരാകാനായിരുന്നു നിർദ്ദേശം എന്നാൽ വ്യക്തിപരമായ അസൗകര്യം കാരണം ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു
ശിവശങ്കറിന്റെ നിർദേശം അനുസരിച്ച് കേസിലെ പ്രതികൾക്ക് ഫ്ളാറ്റ് എടുത്ത് നൽകിയതായി അരുൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർ ചോദ്യം ചെയ്യൽ തുടരുകയാണ്. കസ്റ്റംസ് ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ സ്വർണം പിടികൂടിയ ജൂലൈ അഞ്ചാം തിയതി അനിൽ രണ്ട് തവണ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കൂടാതെ സ്വപ്‌നയും ഇതിനെ കുറിച്ച് മൊഴി നൽകിയിരുന്നു.

