രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്കൂളുകൾ എന്നും സർക്കാർ രേഖ.
2,047 സ്കൂളുകളിൽ ടോയ്ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല സ്കൂൾ പരിശോധനക്ക് എത്തിയ സിജെപി പ്രവർത്തകർ ജയ്പൂരിൽ അക്രമിക്കപ്പെട്ടിരുന്നു. പരിശോധനയ്ക്ക് എത്തിയ സ്കൂൾ പ്രവർത്തിച്ചത് കാലി തൊഴുത്തിൽ എന്നാണ് ആരോപണം.
ജയ്പൂരിൽ മാത്രം 38 സ്കൂളുകൾ കെട്ടിടമില്ലാതെ പ്രവർത്തിക്കുന്നു. രാജസ്ഥാനിലുടനീളം 611 സ്കൂളുകൾക്ക് കെട്ടിടങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ രേഖകളിൽ പറയുന്നു.കെട്ടിടമില്ലാത്ത പെൺകുട്ടികളുടെ സ്കൂളുകളിൽ രണ്ടെണ്ണം വീതം ജയ്പൂരിലും അൽവാറിലും ബാർമർ, ചുരു, ദുൻഗർപൂർ, കരൗളി, കോട്ട, രാജ്സമന്ദ് എന്നിവിടങ്ങളിലുമാണ്.
വെള്ളിയാഴ്ച ജയ്പൂരിനടുത്തുള്ള ബഗ്രുവിലുള്ള ഒരു സർക്കാർ സ്കൂളിൽ പരിശോധന നടത്താൻ പോകുന്നതിനിടെയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സഹ-കൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സി ജെ പി ആരോപിച്ചു.
കൻവാർപുരയിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് സി ജെ പി പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്- ‘എന്താണ് രാജസ്ഥാനിൽ നടക്കുന്നത്? ബി ജെ പിയുടെ ഗുണ്ടകൾ സി ജെ പി പ്രവർത്തകരെ ലക്ഷ്യമിട്ടു. പൊലീസ് എന്തിനിത് അനുവദിച്ചു’-ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്ന കാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു.

