International

നാലാമത്തെ ആഴ്ചയിലും ഇടിഞ്ഞ് ക്രൂഡ്: ബാരലിന് 71 ഡോളർ

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരന്നു. നാലാമത്തെ ആഴ്ചയിലും വില താഴുന്ന പ്രവണതയാണ്. ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം പുനരാരംഭിച്ചതും യുഎസും ഇറാനും തമ്മിലുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായതുമാണ് പ്രധാനകാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ആകട്ടെ 68 ഡോളർ നിലവാരത്തിലുമാണ്. 2024ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിലയിടിവാണിത്. വരും വർഷങ്ങളിൽ വില താഴുമെന്ന പ്രതീക്ഷയിൽ പ്രമുഖ ധനകാര്യ സ്ഥാപനമായ മക്വാറി ക്രൂഡ് വില അനുമാനം താഴ്ത്തിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം സാധാരണ നിലയിലാകുന്നത് വിതരണ ശൃംഖലയിലെ ആശങ്ക കുറച്ചു. ഇതോടെ എണ്ണ വിതരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തി.

സൗദി അറേബ്യയിൽനിന്നുള്ള കയറ്റുമതി യുദ്ധത്തിന് മുമ്പുള്ളതിന്റെ 90 ശതമാനത്തോളം വീണ്ടെടുത്തു. മേഖലയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാണ് സൗദി. ഇവരുടെ ഭൂരിഭാഗം എണ്ണക്കപ്പലുകളും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ജൂൺ പകുതിയോടെ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പിട്ട പ്രാഥമിക ധാരണാപത്രം വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തിൽ ഇറാൻ മിക്കവാറും നിബന്ധനകളോട് യോജിച്ചിട്ടുണ്ട്. ഇറാൻ ഇതിനകം തന്നെ ഉപരോധങ്ങളിൽ ഇളവ് നേടുകയും ഉത്പാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!