ഇന്ത്യയുടെ വികസന കഥയിൽ ജപ്പാൻ പ്രധാനപ്പെട്ട ഏടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയെ കുഞ്ഞനിയത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വളർച്ചയിൽ ജപ്പാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശ്വാസത്തിൽ പടുത്തുയർത്തിയിരുന്നു. ആഗോളതലത്തിൽ പലതും അനിശ്ചിതാവസ്ഥയിലാണ്.
അതിനാൽ ഇന്ത്യ ജപ്പാൻ ബന്ധം വളരെ പ്രധാനപ്പെട്ടതാണ് എന്ന് മോദി വ്യക്തമാക്കി. പ്രതിരോധ സഹകരണത്തിനും പുതിയ തലങ്ങൾ രൂപപ്പെടുന്നു. ഇന്ത്യയിൽ പ്രകൃതിവാതക മേഖലയിലും ജപ്പാനുമായി സഹകരണമുണ്ടാകുമെന്ന് മോദി വ്യക്തമാക്കി.
ഫാർമസി, നിർണ്ണയ ധാതു, ഗതാഗത, ഊർജ മേഖലകളിൽ പുതിയ കരാറുകൾക്ക് ധാരണയായി. ജപ്പാനിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേം ഇന്ത്യയിലെത്താൻ ലക്ഷ്യമാക്കിയുള്ള സഹകരണത്തിന് ധാരണ. അർദ്ധചാലകമേഖകയിലും ഇലക്ട്രോണിക് ചിപ്പുകളുടെയും വിതരണം തടസം കൂടാതെ പൂർത്തിയാക്കണമെന്നും മോദി അഭ്യർത്ഥിച്ചു.
മോദിയെ ജ്യേഷ്ഠ സഹോദരനെന്ന് വിഷേഷിപ്പിച്ച സനയ് തകയ്ച്ചി ഇൻഡോ പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുമായി ചേർന്നു നില്ക്കുമെന്ന് വ്യക്തമാക്കി. രാവിലെ രാഷ്ട്രപതി ഭവനിൽ സനായ് തകയ്ചിക്ക് ഊഷ്മള സ്വീകരണം നൽകി. രണ്ടു രാജ്യങ്ങളിലെയും വ്യവസായികളുടെ യോഗത്തിലും ജാപ്പനീസ് പ്രധാനമന്ത്രി പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയിൽ ഇന്ത്യയിൽ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിൻറെ ഇരട്ടിയാക്കാനും തീരുമാനിച്ചു. ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളിൽ രണ്ടു രാജ്യങ്ങളും കരാറിൽ ഒപ്പു വച്ചു.

