കോഴിക്കോട്: നിപ രോഗ ബാധ സംശയിക്കുന്നവരുടെ സാംപിൾ പ്രാഥമികപരിശോധനയ്ക്കായി ഐ.സി.എം.ആർ മൊബൈൽ ടെസ്റ്റിങ് ലാബ് കോഴിക്കോട് സജീകരിച്ചു. മെഡിക്കൽ കോളേജ് പരിസരത്തായിരിക്കും ലാബ് പ്രവർത്തിക്കുക.
ഇനി നിപ പരിശോധനകൾ കോഴിക്കോട് തന്നെ നടത്താനാകും. രണ്ട് ആഴ്ച ലാബിന്റെ സേവനം ജില്ലയിൽ ലഭ്യമാകും. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ സാമ്പിളുകളായിരിക്കും ഇവിടെ പരിശോധിക്കുക. മറ്റ് സാമ്പിളുകൾ മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിൽ തന്നെ പരിശോധിക്കും.
സംഘം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും പരിഹാര നടപടികൾ നിർദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സർക്കാരിന് വിവരങ്ങൾ കൈമാറും.
തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയർ റീജിയണൽ ഡയറക്ടർ ടീമിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. പകര്‍ച്ചവ്യാധി വിലയിരുത്തലുകൾക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്നാണ് കേന്ദ്ര സംഘം പ്രവർത്തിക്കുക.

