മലയാളം വിട്ടത് മോശം പെരുമാറ്റത്തെ തുടർന്നാണെന്ന് തെന്നിന്ത്യൻ നടി കസ്തൂരി.സംവിധായകനും പ്രൊഡക്ഷൻ മാനേജരും മോശമായി പെരുമാറിയെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടതെന്നും അവർ വെളിപ്പെടുത്തി.മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ കാര്യമായ പിന്തുണ നൽകിയില്ല. അതാണ് ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നത്. മലയാളി നടിമാരോട് ബഹുമാനമുണ്ടെന്നും തുറന്ന് പറയാൻ ധൈര്യം കാണിക്കുന്നുവെന്നും കസ്തൂരി പറഞ്ഞു.തമിഴിൽ ഖുഷ്ബു ഉൾപ്പെടെ ആരും പ്രതികരിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാര്യമായി ഒന്നുമില്ല.ഒരു കേസെടുക്കാൻ പാകത്തിൽ തെളിവില്ല. മലയാളം എല്ലാത്തിനും ഒരു തുടക്കമാണെന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും അത് വ്യാപിക്കട്ടെയെന്നും നടി കൂട്ടിച്ചേർത്തു.
സംവിധായകനും പ്രൊഡക്ഷൻ മാനേജരും മോശമായി പെരുമാറി,പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടത്-തെന്നിന്ത്യൻ നടി കസ്തൂരി

