രജിനികാന്ത് നായകനായി 2010ൽ ഇറങ്ങിയ ‘യന്തിരൻ’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിൽ സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ജിഗുബ എന്ന തന്‍റെ കഥ മോഷ്ടിച്ചാണ് ശങ്കർ യെന്തിരൻ സിനിമ ചിത്രീകരിച്ചതെന്നാണ് ആരോപണം. 1996ൽ ജിഗുബ തമിഴ്നാടൻ പ്രകാശനം ചെയ്തിരുന്നു. വർഷങ്ങൾ പഴക്കമുള്ള കേസിലാണ് നടപടി.തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ശങ്കറിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഫെബ്രുവരി 19ന് വീണ്ടും പരിഗണിക്കും. 2010ലാണ് യെന്തിരൻ റിലീസ് ചെയ്യുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തും ഐശ്വര്യ റായ്യും പ്രധാന കഥാപാത്രങ്ങളായി എത്തിയ യെന്തിരൻ 2010ൽ ഏറ്റവും മികച്ച കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.