ഉത്രാ വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. ഉത്രയെ കൊപ്പെടുത്തനായി ഉപയോഗിച്ച പാമ്പിനെ ഉത്രയുടെ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിന് നൽകിയത് പാമ്പുപിടുത്തക്കാരൻ ഇയാളായിരുന്നു. നേരത്തെ സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചരുന്നു തുടർന്നാണ് നടപടി.
ആദ്യം അണലിയേയും പിന്നീട് മൂർഖൻ പാമ്പിനെയും ഇയാൾ സുരജിനായി നൽകി. സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കായി പതിനായിരം രൂപയും നൽകിയിരുന്നു. അതേ സമയം പാമ്പിനെ അനധികൃതമായി കൈവശം വച്ചതിന് സുരേഷിനെതിരെ വനംവകുപ്പും കേസെടുത്തിരുന്നു.